കേരള ഹൈക്കോടതി  
KERALA

'സഹോദരനിൽ നിന്ന് ഗർഭിണിയായ പതിനഞ്ചുകാരിയെയും ഗർഭസ്ഥ ശിശുവിനെയും സംരക്ഷിക്കണം'; വീണ്ടും കോടതിയെ സമീപിച്ച് പിതാവ്

നിയമകാര്യ ലേഖിക

സഹോദരനിൽ നിന്ന് ഗർഭിണിയായതിനെ തുടർന്ന് ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകിയ 15 വയസുകാരിയെയും ഗർഭസ്ഥശിശുവിനെയും സംരക്ഷിക്കണമെന്ന ആവശ്യവുമായി പെൺകുട്ടിയുടെ പിതാവ് വീണ്ടും ഹൈക്കോടതിയിൽ. ഹൈക്കോടതി മലപ്പുറം ചൈൽഡ് വെൽഫയർ കമ്മറ്റിയോട് ഇത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ നിർദേശിച്ചു. മെഡിക്കൽ ബോർഡുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കാനാണ് ജസ്റ്റിസ് പി ബി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

ഏഴ് മാസമായ ഗർഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് തന്നെയാണ് മുൻപ് ഹൈക്കോടതിയെ സമീപിച്ചത്. ഗർഭച്ഛിദ്രം അനുവദിച്ചില്ലെങ്കിൽ സാമൂഹികവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അനുമതി നൽകിയത്. പെൺകുട്ടിയെ പരിശോധിക്കാൻ രൂപീകരിച്ച മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 32 ആഴ്ചയിലധികമായ ഗർഭം അലസിപ്പിക്കാൻ അനുവദിച്ചത്.

ഇരയുടെ സാമൂഹികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു മെഡിക്കൽ ബോർഡിന്റെയും റിപ്പോർട്ട്. കുട്ടി ഗർഭിണിയായത് സ്വന്തം സഹോദരനിൽ നിന്നാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ വലിയ സങ്കീർണതകൾ ഈ കേസിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പെൺകുട്ടി ജീവനുള്ള കുഞ്ഞിന് ജന്മം നൽകാൻ സാധ്യതയുണ്ടെന്നും മെഡിക്കൽ ബോർഡ് അറിയിച്ചിരുന്നു.

32 ആഴ്ച വളർച്ചയെത്തി ജനിക്കുന്ന കുഞ്ഞിന് ജീവിക്കാനുള്ള അവകാശമുണ്ടെന്നും, സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ഗർഭസ്ഥശിശുവിന്റെ സംരക്ഷണത്തെ പറ്റി പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ കുളത്തൂർ ജയ്സിങ് കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് പെൺകുട്ടിയുടെ പിതാവ് തന്നെ ഗർഭസ്ഥ ശിശുവിനെയും മകളെയും സംരക്ഷിക്കണമെന്ന ആവശ്യമുന്നയിച്ചത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്