KERALA

ഗര്‍ഭസ്ഥശിശുവിന് ഗുരുതര ഹൃദ്രോഗം; 24 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ദമ്പതികള്‍ക്ക് ഹൈക്കോടതിയുടെ അനുമതി

മെഡിക്കല്‍ റിപ്പോർട്ടുകള്‍ അനുസരിച്ച് കുഞ്ഞ് പൂര്‍ണ വളര്‍ച്ചയെത്തിയാലും ജിവീക്കാനുള്ള സാധ്യത കുറവാണ്. കുഞ്ഞിന് സങ്കീര്‍ണമായ ഹൃദ്രോഗമുണ്ട്

വെബ് ഡെസ്ക്

24 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ദമ്പതികള്‍ക്ക് ഹൈക്കോടതിയുടെ അനുമതി. ഗര്‍ഭസ്ഥശിശുവിന് ഗുരുതര ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.

എറണാകുളത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മാത്രമേ നടപടിക്രമങ്ങള്‍ നടത്താവൂവെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ജി പരിഗണനയ്‌ക്കെത്തിയപ്പോള്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അമ്മയെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചിരുന്നു. അഞ്ച് വിദഗ്ധരടങ്ങുന്ന മെഡിക്കല്‍ സംഘം വൈദ്യപരിശോധന നടത്തി.

'മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കുഞ്ഞ് പൂര്‍ണ വളര്‍ച്ചയെത്തിയാലും ജിവീക്കാനുള്ള സാധ്യത കുറവാണ്. കുഞ്ഞിന് സങ്കീര്‍ണമായ ഹൃദ്രോഗമുണ്ട്. ഗര്‍ഭം അവസാനിപ്പിക്കുന്നത് അമ്മയുടെ ആരോഗ്യത്തിന് ചില പ്രശ്‌നങ്ങളുണ്ടാക്കുമെന്നും എന്നാല്‍ ഗര്‍ഭപാത്രത്തിന് തകരാറ് സംഭവിക്കല്‍ പോലെയുള്ള സാധ്യത ആയിരത്തിലൊന്ന് മാത്രമാണെ'ന്നുമായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് ഗര്‍ഭം അലസിപ്പിക്കുന്നതിന് ആവശ്യമായി നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി