കേരള ഹൈക്കോടതി  
KERALA

ഭൂമിതരം മാറ്റം: 25 സെന്റിൽ അധികമുള്ള ഭൂമിക്ക്‌ മാത്രം ഫീസ്‌ ഈടാക്കിയാൽ മതിയെന്ന് ഹൈക്കോടതി

നിയമകാര്യ ലേഖിക

തരം മാറ്റുന്ന ഭൂമിയുടെ വിസ്‌തീർണം എത്രയായാലും ആദ്യ 25 സെന്റിന് സൗജന്യം നൽകി പിന്നീടുള്ള അധിക വിസ്തീർണത്തിന് മാത്രം ഫീസീടാക്കിയാൽ മതിയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ നിർദേശം. ഇടുക്കി തൊടുപുഴ കാരിക്കോട്‌ സ്വദേശിയുടെ 36.65 സെന്റ്‌ (14.45 ആർ) സ്ഥലം തരം മാറ്റുന്നതുമായി ബന്ധപ്പെട്ട്‌ സിംഗിൾ ബെഞ്ച്‌ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്‌.

ആദ്യ 25 സെന്റ്‌ ഭൂമി സൗജന്യമായും അതിൽ അധികമുള്ള ഭൂമിക്ക്‌ മാത്രം ഫീസ്‌ ഈടാക്കുകയും ചെയ്‌താൽ മതിയെന്ന സിംഗിൾ ബെഞ്ച്‌ വിധി ശരിവച്ചാണ്‌ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്‌. വർഷങ്ങളായി തരിശുകിടക്കുന്ന പരാതിക്കാരിയുടെ ഭൂമി റവന്യൂ രേഖകളിൽ "നിലം' എന്നാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌.

ഭൂമി ഡേറ്റാ ബാങ്കിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട്‌ പരാതിക്കാരി നൽകിയ അപേക്ഷ പരിഗണിച്ച്‌ ഭൂമി ഡേറ്റാ ബാങ്കിൽ നിന്നൊഴിവാക്കി 2021 ജനുവരി 30ന്‌ ഉത്തരവിറക്കുകയും ചെയ്‌തു.

മുഴുവൻ ഭൂമിയുടെയും തരംമാറ്റത്തിനായി 1,74,814 രൂപ ഫീസിനത്തിൽ അടയ്‌ക്കണമെന്ന്‌ നിർദേശിച്ച്‌ ഇടുക്കി ആർഡിഒ നോട്ടീസ്‌ അയച്ചു. എന്നാൽ തരം മാറ്റുന്നതിനുള്ള ഫീസ്‌ പുനർനിർണയം നടത്തണമെന്നാവശ്യപ്പെട്ട്‌ പരാതിക്കാരി നൽകിയ അപേക്ഷ നിരസിച്ചതിനെ തുടർന്നാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ