KERALA

10 ദിവസത്തിനകം കീഴടങ്ങണം; പീഡനക്കേസിൽ മുൻ സർക്കാർ അഭിഭാഷകന്റെ മുൻകൂർ ജാമ്യ ഹർജി തള്ളി സുപ്രീംകോടതി

നിയമകാര്യ ലേഖിക

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതിയിലെ മുൻ ഗവ. പ്ലീ ഡർ അഡ്വ. പി ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാൻ കോടതി ഉത്തരവിട്ടു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് മനു സുപ്രീംകോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഒക്ടോബറിൽ നിയമസഹായം തേടിയെത്തിയ തന്നെ മനു പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. തൊഴിൽമേഖലയിലെ ശത്രുക്കൾ തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നുമായിരുന്നു മനുവിന്റെ വാദം..

തന്നെ അറസ്റ്റ് ചെയ്തു ജയിലിലേക്ക് അയച്ചാൽ താൻ പ്രോസിക്യൂട്ടറായിരുന്ന കേസിലെ പ്രതികൾ ജയിലിൽ തന്നെ ഉപദ്രവിക്കാനിടയുണ്ടെന്നും വ്യക്തമാക്കി. എന്നാൽ സർക്കാരും പരാതിക്കാരിയും ഈ വാദങ്ങൾ എതിർത്തിരുന്നു. ഇരയായ പെണ്കുട്ടി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജാമ്യാപേക്ഷയെ എതിർത്തിരുന്നു.

താൻ ഉൾപ്പെട്ട മറ്റൊരു കേസിൽ നിയമസഹായം തേടിയാണ് അഡ്വ. മനുവിനെ സമീപിച്ചത്. പിന്നീട് വീട്ടിൽ അതിക്രമിച്ചു കയറി പ്രതി പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും കോടതിയെ അറിയിച്ചിരുന്നു.

2018 ലാണ് പെൺകുട്ടി പീഡനത്തിനിരയായത്. നിയമസഹായം നൽകാനെന്ന പേരിൽ എറണാകുളം കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നും സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് പരാതി. എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറൽ എസ് പിക്കാണ് സംഭവം സംബന്ധിച്ച് പരാതി നൽകിയിട്ടുള്ളത്. പെൺകുട്ടിയുടെ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

അഭിഭാഷകന്റെ ഓഫീസിൽ ആദ്യമായി എത്തിയ പെൺകുട്ടിയെ അന്ന് തന്നെ ലൈംഗീകമായി പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് പരാതിയിൽ പറയുന്നത്. ഓഫീസിൽ നിന്ന് മാതാപിതാക്കളോട് പുറത്ത് പോകാൻ ആവശ്യപ്പെട്ട ശേഷം കടന്നു പിടിച്ചു. കേസ് തീർപ്പാക്കി തരാമെന്നും അത് കേൾക്കണമെന്നും അഭിഭാഷകൻ പറഞ്ഞു. 5 വർഷമായ കേസ് ആയതിനാൽ പെൺകുട്ടി പ്രതിസ്ഥാനത്ത് ആകുമെന്ന ഭയപ്പെടുത്തിയായിരുന്നു ലൈംഗീക അതിക്രമം.

കേസിന്റെ കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്ന് കാട്ടി ഓഫീസിലേക്ക് വിളിപ്പിക്കുകയും അച്ഛനെ പറഞ്ഞു വിട്ട ശേഷം ബാലാത്സംഗം ചെയ്യുകയും ചെയ്തു. അലറികരഞ്ഞു എതിർക്കാൻ ശ്രമിച്ചെങ്കിലും പി ജി മനു ക്രൂരമായി ഉപദ്രവിച്ചു. തുടർന്ന് നിരന്തരം വാട്സ്ആപ്പ് ചാറ്റുകളും കോളുകളുമായി അഭിഭാഷകന്റെ ഉപദ്രവം തുടർന്നു. മാതാപിതാക്കൾ ഇല്ലാത്ത തക്കം നോക്കി വീട്ടിൽ വന്ന അഭിഭാഷകൻ ഒക്ടോബർ 24 ന് ശാരീരിക ഉപദ്രവം ഏല്പിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു എന്നും പരാതിയിൽ ആരോപിക്കുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും