KERALA

ട്രാൻസ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നു; അച്ഛനും കുഞ്ഞും സുഖമായിരിക്കുന്നു

ദ ഫോർത്ത് - കോഴിക്കോട്

ട്രാന്‍സ് ദമ്പതികളായ സഹദ് സിയ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. സഹദും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് സിയ അറിയിച്ചു. പെണ്‍ ഉടലില്‍ നിന്ന് ആണ്‍ ഉടലിലേക്കും ആണ്‍ ഉടലില്‍ നിന്ന് പെണ്‍ ഉടലിലേക്കുമുള്ള യാത്രയുടെ പാതി വഴിയില്‍ വെച്ചാണ് ട്രാന്‍സ് പങ്കാളികളായ സഹദും സിയയും കണ്‍മണിയെ കിനാവ് കണ്ടത്.

ഹോര്‍മോണ്‍ തെറാപ്പിയും ബ്രെസ്റ്റ് റിമൂവലും കഴിഞ്ഞിരിക്കെ അച്ഛനാകാനൊരുങ്ങിയ സഹദ് ഗര്‍ഭപാത്രം ഉപേക്ഷിക്കും മുന്‍പ് തൻ്റെ കുഞ്ഞിനായി മാതൃത്വം കൂടെ ഏറ്റെടുക്കുകയായിരുന്നു. ട്രാന്‍സ് ശസ്ത്രക്രിയക്ക് വിധേയയാകാത്തതിനാല്‍ പങ്കാളി സിയ പവലില്‍ നിന്നുള്ള ബീജം തന്നെയാണ് പങ്കാളിയായ സഹദില്‍ നിക്ഷേപിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ പിന്തുണയോടെയാണ് ട്രാന്‍സ് പങ്കാളികള്‍ കുഞ്ഞെന്ന സ്വപ്നത്തിലേക്കെത്തിയത്.

സഹദിൻ്റെ ഗർഭധാരണം അന്തർദേശീയ തലത്തിൽപോലും വാർത്താപ്രാധാന്യം നേടിയിരുന്നു.ട്രാൻസ് ദമ്പതികളുടെ തീരുമാനം സമൂഹത്തിൽ പലതരത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇരുവരും നടത്തിയ മെറ്റേണിറ്റി ഫോട്ടോഷൂട്ടിൻ്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു

മലപ്പുറത്ത് നിന്നുള്ള സിയ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ട്രാന്‍സ് സ്വത്വം തിരിച്ചറിഞ്ഞ് വീടുവിട്ട് കോഴിക്കോട്ടെ ട്രാന്‍സ് കമ്മ്യൂണിറ്റി ഷെല്‍ട്ടര്‍ ഹോമില്‍ അഭയം തേടിയത്. ഇതിനിടെ തിരുവനന്തപുരം സ്വദേശിയായ സഹദുമായി ട്രാന്‍സ് കമ്മ്യൂണിറ്റിയുടെ പരിപാടിയില്‍ വെച്ച് അടുത്തു. സിയ നൃത്താധ്യാപികയും സഹദ് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടൻ്റുമാണ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?