KERALA

പൂരം കലക്കൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന് പോലീസ്; രഹസ്യ സ്വഭാവമുള്ള രേഖയെന്ന് വിശദീകരണം

വിഷയത്തിൽ തുടരന്വേഷണം നടത്തുന്നുണ്ടെന്നും മറുപടി

വെബ് ഡെസ്ക്

പൂരം കലക്കലുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന് പോലീസ്. വിവരാകാശ നിയമപ്രകാരമുള്ള അപേക്ഷക്കാണ് റിപ്പോർട്ട് നൽകാനില്ലെന്ന് പോലീസ് മറുപടി നല്‍കിയത്. രഹസ്യ സ്വഭാവമുള്ള രേഖയെന്ന് ചൂണ്ടിക്കാട്ടിയാണ് വിവരാകാശ അപേക്ഷ നിരസിച്ചത്. വിഷയത്തിൽ തുടരന്വേഷണം നടത്തുന്നുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കി.

തൃശൂർ പൂരം കലക്കൽ സംബന്ധിച്ച് എഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ട് ആണ് പുറത്തുവിടില്ലെന്ന് പോലീസ് അറിയിച്ചത്. രഹസ്യ സ്വഭാവമുള്ള രേഖകൾ കൈമാറുന്ന വിഭാഗത്തില്‍ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഈ റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ പൊതു വിവരാവകാശ ഓഫിസർ നൽകിയിരിക്കുന്ന വിശദീകരണം.

തൃശൂര്‍ പൂരം അലങ്കോലമായതില്‍ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലെന്നായിരുന്നു എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. പൂരവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല. ഏകോപനത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പാളിച്ച പറ്റി. പൂരം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത് ദേവസ്വങ്ങളുടെ നിലപാട് മൂലമായിരുന്നു എന്നും അജിത്ത് കുമാറിന്റെ റിപ്പോര്‍ട്ട് പറയുന്നു.

തൃശൂർ പൂരം കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമാണ് സംഭവത്തിൽ ആരോപണവിധേയനായ എഡിജിപി തന്നെ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ഈ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി തള്ളിയിരുന്നു. അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനൊപ്പം ഡിജിപി ചില അന്വേഷണ നിര്‍ദേശങ്ങളും ഒപ്പം ചേര്‍ത്തിരുന്നു. ഇതില്‍ അജിത് കുമാറിന്റെ പങ്കും അന്വേഷണവിധേയമാക്കണമെന്ന് സൂചിപ്പിച്ചിരുന്നു. ഇക്കാര്യങ്ങളാണ് ആഭ്യന്തരസെക്രട്ടറിയും അംഗീകരിച്ചത്.

പിന്നാലെ തൃശൂര്‍ പൂരം കലക്കിയതില്‍ പ്രത്യേക ത്രിതല അന്വേഷണം മന്ത്രിസഭാ തീരുമാനിച്ചു. സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിഷയം അന്വേഷിക്കുന്നത്. പൂരവുമായി ബന്ധപ്പെട്ട ചുമതല നല്‍കിയിരുന്ന വിവിധ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ഇന്റിലജന്‍സ് എഡിജിപി മനോജ് എബ്രഹാം ആണ് അന്വേഷിക്കുന്നത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് വീഴ്ചയുണ്ടെന്ന് ഡിജിപി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു വിശദമായി അന്വേഷിക്കാന്‍ ആണ് പോലീസ് മേധാവിയെ നിയോഗിച്ചത്.

പൂരം അലങ്കോലപ്പെടുത്തുന്നതില്‍ എഡിജിപി എം ആര്‍ അജിത്കുമാറിന് പങ്കുണ്ടെന്ന ആരോപണം നേരത്തെ തന്നെ ശക്തമാണ്.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്