KERALA

കപ്പലില്ല, ടിക്കറ്റുമില്ല; കൊച്ചിയിൽ കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് ലക്ഷദ്വീപുകാർ

കെ ആർ ധന്യ

ആഴ്ചകളായി ഇവിടെ നിക്കാൻ തുടങ്ങിയിട്ട്. ഇന്ന് പോവാൻ പറ്റും, നാളെ പോവാൻ പറ്റും എന്ന് കരുതി നിൽക്കാണ്." മണിക്കൂറുകൾ ക്യൂ നിന്ന് മടുത്ത് കാല് വേദനിച്ചപ്പോൾ അടുത്ത് കിടന്ന കസേരയിൽ വന്നിരുന്ന് ഷാഹുൽ സംസാരിച്ചു. " എത്ര ദിവസമെന്ന് വച്ചിട്ടാണ്. താമസം, ഭക്ഷണം എല്ലാം കൂടി താങ്ങാനാവുന്നില്ല. ചികിത്സയ്ക്ക് വന്നതാണ്. ഒരു മാസത്തിനടുത്തായി ഈ കാത്ത് നിൽപ്പ്" അടുത്ത് നിന്നിരുന്ന ഇമാദ് കൂട്ടിച്ചേർത്തു. കൊച്ചി വില്ലിംങ്ടൺ ഐലന്റിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിലെ കപ്പൽ ടിക്കറ്റ് കൗണ്ടറിന് മുന്നിലുള്ള കാഴ്ചയാണിത്.

700 പേർ കയറുന്ന എം വി കവരത്തി ഇല്ലാത്തത് പ്രതിസന്ധി കൂട്ടി

കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് സർവീസ് നടത്തിയിരുന്ന ഏഴിൽ അഞ്ച് കപ്പലുകളും നിർത്തിവച്ചിരിക്കുകയാണ്. 700 പേർ കയറുന്ന എം വി കവരത്തി നിർത്തിയത് പ്രതിസന്ധി കൂട്ടി. 350 പേർ കയറുന്ന എം വി ലഗൂണും 250 പേർ കയറുന്ന എം വി അറേബ്യൻ സീയും മാത്രമാണ് ഇപ്പോള്‍ സർവീസ് നടത്തുന്നത്. ഇതോടെ ആഴ്ചകൾ കാത്തിരുന്നാലും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ് ലക്ഷദ്വീപുകാർക്ക്. ആയിരക്കണക്കിനാളുകളാണ് ഇത്തരത്തിൽ കുടുങ്ങി കിടക്കുന്നത്. എറണാകുളത്ത് പലയിടത്തായി ദിവസ വാടകയ്ക്ക് താമസിക്കുന്ന ഇവർക്ക് താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവ് താങ്ങാവുന്നതിനുമപ്പുറമാണ്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്