KERALA

നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത്: ഒളിവിലായിരുന്ന ഒരാള്‍ കൂടി അറസ്റ്റില്‍

വെബ് ഡെസ്ക്

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഒളിവില്‍ പോയ കണ്ണൂര്‍ സ്വദേശി രതീഷിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയതത്. ദുബായിയില്‍ നിന്ന് മടങ്ങി വരുന്ന വഴിയാണ് അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ അറിയിച്ചു. 2019നും 2020നും ഇടയില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് നയതന്ത്ര ചാനല്‍ വഴി വന്‍ തോതില്‍ ഇന്ത്യയിലേക്ക് സ്വര്‍ണക്കടത്തിയ സംഘത്തിലെ പിടിക്കിട്ടാപ്പുള്ളിയാണ് രതീഷെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

രതീഷടക്കം ഒളിവില്‍ പോയ ആറ് പേര്‍ക്കായി എന്‍ഐഐ അന്വേഷണം ആരംഭിച്ചിരുന്നു. 20 പ്രതികള്‍ക്കെതിരെ 2021 ജനുവരി 5ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട പ്രതിയായ ഹംസത്ത് അബ്ദുല്‍ സലാമിന്റെ കൂട്ടാളിയായ രതീഷ് തിരുവനന്തപുരത്ത് നിന്ന് സ്വര്‍ണം ശേഖരിച്ച് കോയമ്പത്തൂരിലെ നന്ദകുമാറിന് വില്‍ക്കാന്‍ വേണ്ടി പോയതായി എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

2020 ജൂലൈ 5നാണ് തിരുവനന്തപുരത്തുള്ള ഒരു മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്റെ വിലാസത്തില്‍ അയച്ച ബാഗില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോയില്‍ നിന്നും കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റ് 14.82 കോടി വിലമതിക്കുന്ന 30 കിലോയുടെ സ്വര്‍ണം കണ്ടെത്തിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും ഒളിവില്‍ പോയ ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും എന്‍ഐഎ വ്യക്തമാക്കി.

നേരത്തെ പ്രധാന പ്രതികളായ സരിത് പിഎസ്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ 2020 ജൂലൈ 22 ന് ഇഡി അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സ്വര്‍ണക്കടത്ത് പ്രതികളെ സഹായിക്കുന്നതില്‍ പങ്കുണ്ടെന്ന് അന്വേഷണത്തില്‍ തെളിയുകയും 2020 ഒക്ടോബര്‍ 28 ന് ഇഡി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി