KERALA

വരാഹ രൂപം കേസ്; കോഴിക്കോട് കോടതിക്ക് പരിഗണിക്കാമെന്ന് ഹൈക്കോടതി

വെബ് ഡെസ്ക്

കാന്താര’ സിനിമയിലെ വിവാദമായ ‘വരാഹരൂപം’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ നിയമ ലംഘനക്കേസ് കോഴിക്കോട് ജില്ല കോടതിക്ക് പരിഗണിക്കാമെന്ന് ഹൈക്കോടതി.തൈക്കുടം ബ്രിഡ്‌ജും മാതൃഭൂമിയും നൽകിയ പരാതി വാണിജ്യതർക്കവുമായി ബന്ധപ്പെട്ട കോടതിയാണ് പരിഗണിക്കേണ്ടതെന്ന് കാട്ടി കോഴിക്കോട് ജില്ല കോടതി മടക്കിയിരുന്നു. ജില്ലാ കോടതിയുടെ നടപടിക്കെതിരെ തൈക്കൂടം ബ്രിഡ്ജ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം ആർ അനിതയുടെ ഉത്തരവ്. കോഴിക്കോട് ജില്ല കോടതിയുടെ ഈ ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു.കാന്താര സിനിമയുടെ സംഗീത സംവിധായകൻ ബി എൽ അജനീഷിനെ എതിർ കക്ഷിയാക്കിയാണ് ഹർജി നൽകിയത്.

തൈക്കൂടം ബ്രിഡ്ജിന്റെ ആസ്ഥാനം എറണാകുളത്തായതിനാൽ പകർപ്പവകാശ നിയമ പ്രകാരം എറണാകുളത്ത് കേസ് നൽകണമെന്ന വാദമാണ് ഹൈക്കോടതി തള്ളിയത്. കേസ് വാണിജ്യ കേസുകൾ പരിഗണിക്കുന്ന കോടതിക്ക് മാത്രമാണ് പരിഗണിക്കാനാകുന്നതെന്ന വാദവും തള്ളി. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനെ തുടർന്ന് ചിത്രത്തിന്റെ നിർമാതാവ് വിജയ് കിരഗന്ദൂർ, സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർ കഴിഞ്ഞ ദിവസം കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.

പകർപ്പവകാശ നിയമത്തിലെ സെക്ഷൻ 63 പ്രകാരം കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ.703/2022-ൽ ഹർജിക്കാരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കപ്പ ടിവിയിൽ തൈക്കുടം ബ്രിഡ്ജ് ബാൻഡ് അവതരിപ്പിച്ച നവരസം ഗാനത്തിന്റെ കോപ്പിയാണ് വരാഹരൂപം എന്നാണ് ആരോപണം. മാതൃഭൂമിയും തൈക്കുടം ബ്രിഡ്ജും നൽകിയ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ഹിസ്ബുള്ളയ്ക്കായി പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേല്‍ ഷെല്‍ കമ്പനി; കയറ്റുമതി ആരംഭിച്ചത് 2022 മുതല്‍, ബുദ്ധികേന്ദ്രം മൊസാദ് തന്നെ

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകക്കേസ്: സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കും

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ

ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി വീണ്ടും തെരച്ചില്‍; പരിശോധന ഗോവയില്‍നിന്ന് ഡ്രെഡ്ജര്‍ എത്തിച്ച്

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ