വി ഡി സതീശന്‍ 
KERALA

'രണ്ടുപേരും പറഞ്ഞത് ഒരേ കാര്യം'; കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് വി ഡി സതീശന്‍

വെബ് ഡെസ്ക്

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച അധിക ഇന്ധന നികുതിക്കെതിരായ പ്രതിഷേധത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അധിക നികുതി ബഹിഷ്കരണം സംബന്ധിച്ച് താനും കെപിസിസി പ്രസിഡന്റും പറഞ്ഞത് ഒരേ കാര്യമാണെന്നും ആശയക്കുഴപ്പമില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മുഖ്യമന്ത്രി പണ്ട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് കെപിസിസി പ്രസിഡന്റ് സംസാരിച്ചത് തെറ്റിദ്ധാരണാജനകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. അധിക ഇന്ധനനികുതിക്കെതിരായ പ്രതിഷേധവും ബഹിഷ്കരണവും സംബന്ധിച്ച് കെ സുധാകരനും വി ഡി സതീശനുമിടയില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രതികരണം.

'' പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ വര്‍ധിപ്പിച്ച നികുതി നല്‍കേണ്ടതില്ലെന്ന് പറഞ്ഞിരുന്നു. അതിനെ കളിയാക്കുക മാത്രമാണ് കെ സുധാകരന്‍ ചെയ്തത്. ഞങ്ങളുടെ രണ്ടുപേരുടെയും അഭിപ്രായം ഒന്നാണ്'' - വി ഡി സതീശന്‍ പറഞ്ഞു.

അധിക നികുതി ബഹിഷ്‌കരിക്കണമെന്നും പ്രത്യാഘാതമുണ്ടായാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും കഴിഞ്ഞദിവസം കെപിസിസി പ്രസിഡന്റ് ആഹ്വാനം ചെയ്തിരുന്നു. പിണറായി വിജയന്റെ 2014ലെ ആഹ്വാനം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ നികുതി അടയ്ക്കാതിരിക്കുക പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. സതീശന്‍ എതിര്‍പ്പറിയച്ചതോടെ നിലപാട് മയപ്പെടുത്തി കെ സുധാകരന്‍ വീണ്ടും രംഗത്തുവന്നു. പാര്‍ട്ടിയില്‍ ആലോചിച്ച് സമരരീതികളെ കുറിച്ച് തീരുമാനമെടുക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് പിന്നീടെടുത്ത നിലപാട്.

ഫെബ്രുവരി 13, 14 തീയതികളിലായാണ് ഇന്ധന സെസിനെതിരെ യുഡിഎഫ് ജില്ലാതലത്തില്‍ പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുന്നത്. ഫെബ്രുവരി 13ന് വൈകിട്ട് 4 മണിക്ക് ആരംഭിച്ച് 14ന് രാവിലെ 10 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും