KERALA

ഇന്നസെന്റിന് വിട ചൊല്ലി ഇരിങ്ങാലക്കുട; അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

വെബ് ഡെസ്ക്

നടനായും, പൊതു പ്രവര്‍ത്തകനായും ലോകമറിയുന്ന ഇന്നസെന്റിന് വിടചൊല്ലി ജന്മനാട്. കൊച്ചിയിലെ പൊതു ദര്‍ശനങ്ങള്‍ക്ക് ശേഷം ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുടയില്‍ എത്തിച്ചു. വിലാപയാത്രയായി ഇരിങ്ങാലക്കുടയില്‍ എത്തിച്ച മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശത്തിന് വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഹാളില്‍ എത്തി ഇന്നസെന്റിന് അന്തിമോപചാരമര്‍പ്പിച്ചു.

ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ടോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. സെന്റ് തോമസ് കത്തീഡ്രലില്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. കൊച്ചിയില്‍ നിന്നും വിലാപയാത്രയായി ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോയ ഇന്നസെന്റിന്റെ മൃതദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നിരവധി പേരാണ് വഴിനീളെ കാത്തുനിന്നത്. അങ്കമാലിയില്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രിയതാരത്തെ അവസാനമായി കാണാന്‍ വഴിയരികില്‍ കാത്തുനിന്നിരുന്നു.

ഇന്നസെന്റിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.

എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ എട്ട് മണിക്ക് ആരംഭിച്ച പൊതുദര്‍ശനത്തില്‍ ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. നടന്മാരായ മമ്മൂട്ടി, ജയസൂര്യ, ഹരിശ്രീ അശോകന്‍, മുകേഷ്, കുഞ്ചന്‍, ദുല്‍ഖര്‍ സല്‍മാന്‍, ബാബുരാജ് തുടങ്ങി, പ്രിയ സഹ പ്രവര്‍ത്തകനെ കാണാനായി നിരവധി സിനിമാ പ്രവര്‍ത്തകരാണ് ഇവിടെ എത്തിച്ചേര്‍ന്നത്. മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാജന്‍, പി പ്രസാദ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരുള്‍പ്പെടെ ആദരാഞ്ജലി അര്‍പ്പിച്ചു.

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസമാണ് ഇന്നസെന്റ് മരിച്ചത്. കൊച്ചിയിലെ ലേക്ക്‌ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗം മൂര്‍ച്ഛിച്ചതോടെ പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?