KERALA

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സച്ചിദാനന്ദമൂര്‍ത്തി അന്തരിച്ചു

വെബ് ഡെസ്ക്

മുതിര്‍ന്ന മാധ്യമപ്രവർത്തകൻ കെ എസ് സച്ചിദാനന്ദമൂർത്തി അന്തരിച്ചു. ബെംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് അടുത്തിടെ വിധേയനായ അദ്ദേഹം വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ദ് വീക്കിന്റേയും മലയാള മനോരമയുടേയും ഡല്‍ഹി റസിഡന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു.

1982ലാണ് സച്ചിദാനന്ദമൂര്‍ത്തി മനോരമയുടെ ഭാഗമാകുന്നത്. മനോരമയുടെയും ദ് വീക്കിന്റെയും സ്പെഷൽ കറസ്പോണ്ടന്റായി ബെംഗളൂരുവിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് 1990ല്‍ ഡല്‍ഹി ബ്യൂറോ ചീഫായി സേവനം അനുഷ്ടിച്ചു. 2000 മുതലാണ് റസിഡന്റ് എഡിറ്ററായി പ്രവര്‍ത്തനം ആരംഭിച്ചത്. ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് മനോരമയില്‍ 'ദേശീയം' ദ് വീക്കില്‍ പവര്‍ പോയിന്റ് എന്നീ പംക്തി കൈകാര്യം ചെയ്തിരുന്നു.

മാധ്യമ പ്രവര്‍ത്തനത്തിലെ മികവിന് ദർലഭ് സിങ് സ്മാരക മീഡിയ അവാർഡ്, കർണാടക മീഡിയ അക്കാദമി വിശിഷ്ട പുരസ്കാരം തുടങ്ങിയവ നേടി. ദേശീയ അന്തര്‍ദേശീയ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതിലായിരുന്നു സച്ചിദാനന്ദമൂര്‍ത്തിയുടെ പ്രാഗല്‍ഭ്യം.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?