അഹമ്മദ് ദേവർകോവിൽ 
KERALA

വിഴിഞ്ഞം തുറമുഖം; സർക്കാർ ചെലവാക്കിയത് 100 കോടി, നിർമാണ പ്രവർത്തികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി അഹമ്മദ് ദേവർകോവില്‍

ദ ഫോർത്ത് - തിരുവനന്തപുരം

വിഴിഞ്ഞം പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ ചെലവാക്കിയത് 100കോടിയോളം രൂപയെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവില്‍ നിയമസഭയില്‍. 8.65 കോടിയുടെ പുനരധിവാസത്തിനാണ് കേന്ദ്രം നിർദേശിച്ചതെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം മേഖലയിലെ ബോട്ടുകൾ എല്ലാം ഇൻഷൂർ ചെയ്തു. വിഴിഞ്ഞം മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അതിനിടെ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം മൂലം നഷ്ടമായ പ്രവൃത്തി ദിവസങ്ങള്‍ മറികടക്കാന്‍ കൗണ്ട് ഡൗണ്‍ കലണ്ടര്‍ തയ്യാറാക്കി നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കും. സമരം മൂലം 100 പ്രവൃത്തി ദിനങ്ങളാണ് നഷ്ടമായത്. അടുത്ത സെപ്റ്റംബറില്‍ തന്നെ ആദ്യ കപ്പല്‍ എത്തുമെന്നും ആദ്യ ഘട്ടത്തില്‍ 10 ലക്ഷം കണ്ടെയ്നറുകള്‍ തുറമുഖത്ത് കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി സഭയിലറിയിച്ചു.

വിഴിഞ്ഞത്ത് തുറമുഖത്തിന്റെ പുലിമുട്ട് നിര്‍മാണം വേഗത്തിലാക്കും, പാറയുടെ ലഭ്യത അദാനി ഇരട്ടിയാക്കും, നിലവില്‍ പ്രതിദിനം പതിനഞ്ചായിരം ടണ്‍ പാറയാണ് വേണ്ടതെന്നും ചെറുതുറമുഖങ്ങളുടെ വികസനത്തിന് വിഴിഞ്ഞം വഴിയൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

140 ദിവസം നീണ്ടു നിന്ന വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരം മുഖ്യമന്ത്രിയുമായുള്ള ചർച്ചയിലാണ് ഒത്തുതീർപ്പായത്. വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സഭയെ അറിയിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും