പ്രതീകാത്മക ചിത്രം 
KERALA

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

വെബ് ഡെസ്ക്

വടകര പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡി വൈ എസ് പി ആര്‍ ഹരിദാസനാണ് അന്വേഷണ ചുമതല. വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി സജീവ(49)നാണ് മരിച്ചത്.

നടപടിക്രമം പൂര്‍ത്തിയാക്കി വിട്ടയച്ച ശേഷം പോലീസ് സ്റ്റേഷന് സമീപം സജീവ് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് മരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചിരുന്നതിനാലാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് പറയുന്നത്. ചോദ്യം ചെയ്ത ശേഷം വിട്ടയച്ചെങ്കിലും പോലീസ് സ്റ്റേഷന് മുന്നില്‍ സജീവന്‍ കുഴഞ്ഞുവീഴുകയായിരുന്നു.

സ്റ്റേഷനിലെത്തിയയുടനെ എസ്ഐ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് സജീവന്‍റെ സുഹൃത്തുക്കള്‍ പറയുന്നത്. മദ്യപിച്ചിട്ടുണ്ടോ എന്ന എസ്ഐയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് സജീവനായിരുന്നു. മദ്യപിച്ചെന്ന് സമ്മതിച്ചതോടെ സജീവനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് തങ്ങളെയും മര്‍ദ്ദിച്ചെന്നാണ് സുഹൃത്തുക്കളുടെ ആരോപണം.

അരമണിക്കൂറിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞുവീണു. സ്റ്റേഷനുള്ളില്‍ വെച്ച് നെഞ്ച് വേദനിക്കുന്നുവെന്ന് സജീവന്‍ പറഞ്ഞെങ്കിലും പോലീസ് വകവെച്ചില്ലെന്നും സുഹൃത്തുക്കള്‍ ആരോപിക്കുന്നുണ്ട്. അതേസമയം, മര്‍ദ്ദിച്ചിട്ടില്ലെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരെയുടനെ പുറത്തുവിട്ടുവെന്നുമാണ് പോലീസിന്‍റെ വിശദീകരണം.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി