നുപൂര്‍ ശര്‍മ  
DEMOCRACY

നുപൂര്‍ ശര്‍മയെ അനുകൂലിച്ച് പോസ്റ്റിട്ടതിന് വീണ്ടും കൊലപാതകം: അന്വേഷണം കേന്ദ്ര ഏജന്‍സിക്ക്

വെബ് ഡെസ്ക്

മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമേഷ് പ്രഹ്ലാദ് കോല്‍ഹെയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന, സംഘടനകളുടെ പങ്കാളിത്തം, അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നിവ സമഗ്രമായി അന്വേഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ട്വിറ്റര്‍ പോസ്റ്റ്‌

കോല്‍ഹെയുടെ കൊലപാതകം

ജൂണ്‍ 21 നാണ് രസതന്ത്ര ശാസ്ത്രജ്ഞനായ ഉമേഷ് പ്രഹ്ലാദ് കോല്‍ഹെ ഫാര്‍മസിയില്‍ നിന്ന് മടങ്ങുന്നതിനിടെ കൊല്ലപ്പെടുന്നത്. പ്രവാചക നിന്ദ നടത്തിയ നുപൂര്‍ ശര്‍മയെ അനുകൂലിച്ച സോഷ്യല്‍ മീഡിയ പോസ്റ്റിന് പ്രതികാരമായാണ് കോല്‍ഹെ കൊല്ലപ്പെട്ടതെന്നാണ് വിലയിരുത്തല്‍.

അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം

നുപൂര്‍ ശര്‍മയെ പിന്തുണച്ച് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് കോല്‍ഹെ വാട്‌സാപ്പില്‍ പ്രചരിപ്പിച്ചതായി അന്വേഷണത്തില്‍ മനസ്സിലായി. ആ പോസ്റ്റ് അബദ്ധത്തില്‍ മുസ്ലീം അംഗങ്ങളുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ അയച്ചു. ഇത് പ്രവാചനകനെ അപമാനിക്കുന്നതാണെന്നും അതിനാല്‍ അദ്ദേഹത്തിന് ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ലാത്തതു കൊണ്ടാണ് കൊലപ്പെടുത്തിയതെന്നും അറസ്റ്റിലായ ഒരു പ്രതി വെളിപ്പെടുത്തി. തുടര്‍ന്നാണ് പ്രവാചക നിന്ദയുടെ പേരിലാണ്‌ കോല്‍ഹെയുടെ കൊലപാതകമെന്ന പ്രാഥമിക നിഗമനത്തില്‍ അന്വേഷണ സംഘമെത്തിയത്‌

നുപൂര്‍ ശര്‍മക്കെതിരെയുള്ള പ്രതിഷേധം

മകന്റെ പ്രതികരണം

തന്റെ പിതാവിന് യാതൊരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും പ്രകോപനപരമായ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റും അദ്ദേഹത്തിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയിട്ടില്ലെന്നും മകന്‍ സാവന്ദ് മാധ്യമങ്ങളോട് പറഞ്ഞു. കവര്‍ച്ചയ്ക്ക് വേണ്ടിയുള്ള കൊലപാതകല്ലെന്ന് ഉറപ്പാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ കൊലപാതകത്തിന് പിന്നിലുള്ള കാരണം കണ്ടെത്താനാകുവെന്നും സാവന്ദ് കൂട്ടിചേര്‍ത്തു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും