PROGRAMS

അന്ന് അച്ഛനെ 'അഞ്ഞൂറാനേ' എന്ന് വിളിച്ചത് കേട്ട് ഞാൻ അത്ഭുതപ്പെട്ടു: വിജയരാഘവൻ| RIGHT NOW

സുല്‍ത്താന സലിം

'എൻ എൻ പിള്ള എന്ന നാടകകാരൻ ഗോഡ്ഫാദർ എന്ന ചിത്രത്തിലൂടെ സിനിമാ ​നടനായപ്പോൾ പ്രേക്ഷകർക്ക് അയാൾ അവരിലൊരാളെന്ന് തോന്നി. ബഹുമാനത്തോടെ എൻ എൻ പിളള അദ്ദേഹം എന്ന് വിളിച്ചിരുന്നവർ അതിനുശേഷം അത് നമ്മുടെ അഞ്ഞൂറാനല്ലേ എന്ന് അടുപ്പത്തോടെ ചോദിക്കാൻ തുടങ്ങി. അതാണ് അഞ്ഞൂറാൻ അച്ഛനിൽ വരുത്തിയ മാറ്റം.'

'അച്ഛനാണ് എല്ലാമെല്ലാം. ഞാൻ നടനായതിന്റെ കാരണക്കാരനും അച്ഛൻ തന്നെ. 2 ആഴ്ച ഷൂട്ടിങ് ഇല്ലാതെ വന്നാൽ ഞാൻ ഇല്ലാതായിപ്പോകുന്ന തോന്നലാണ്. കാരണം അഭിനയമാണെനിക്ക് എല്ലാം. അഭിനയിക്കാൻ വേണ്ടിയാണ് എന്റെ ജനനം പോലും. അല്ലെങ്കിൽ എൻ എൻ പിള്ളയെ പോലൊരു മനുഷ്യന്റെ മകനായി പിറക്കേണ്ടതില്ലല്ലോ.'

'ഇപ്പോ ഉള്ള പല നാടകങ്ങളും വിളിച്ച് പറച്ചിലുകളാണ്. ശബ്ദനിയന്ത്രണമാണ് നാടകത്തിന്റെ കാതൽ. ഒരു നല്ല നാടക നടനാവാൻ തികച്ച അർപണബോധവും കാലങ്ങളുടെ പരിശീലനവും വേണം. വെറുതെ സഞ്ചിയും തൂക്കി അഭിനയിക്കാൻ നടക്കുന്നവർ പോര. നാടക ദർപണം എന്ന പുസ്തകത്തിൽ തീയേറ്റർ എന്തെന്ന് അച്ഛൻ പറയുന്നുണ്ട്. നിൽക്കാനൊരു തറ, പിന്നിലൊരു മറ, എന്റെ ഉള്ളിലൊരു നാടകം, എന്റെ മുന്നിൽ നിങ്ങളും. പ്രേക്ഷകനില്ലെങ്കിൽ നാടകമില്ല. പ്രേക്ഷകനെന്നാൽ മറ്റ് പല പണിക്കും വന്നവർ ആയിരിക്കരുത്.'

വിജയരാഘവനുമായുളള അഭിമുഖത്തിന്റെ പൂർണരൂപം ദ ഫോർത്ത് വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും കാണാം.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?