Science

സൗരയൂഥത്തിന് പുറത്തെ ഗ്രഹം: എ ഐ സഹായത്തോടെ സ്ഥിരീകരിച്ച് ശാസ്ത്രലോകം

വെബ് ഡെസ്ക്

എഐ സഹായത്തോടെ സൗരയൂഥത്തിന് പുറത്തെ ഗ്രഹത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഗവേഷകര്‍. ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ജ്യോതി ശാസ്ത്ര രംഗത്ത് എഐ ചുവടുറപ്പിക്കുമെന്ന് തെളിയക്കുന്നതാണ് പുതിയ കണ്ടെത്തല്‍.

എ ഐ സഹായത്തോടെ ഗ്രഹത്തിന്റെ സ്ഥാനം സ്ഥിരീകരിക്കാന്‍ സാധിച്ചതായി ഗവേഷകര്‍ വ്യക്തമാക്കി.നേരത്തെ കണ്ടെത്തിയ അനുമാനങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു എ ഐ കണ്ടെത്തല്‍. സൗരയൂഥത്തിന് പുറത്ത് 500ലധികം വരുന്ന ഗ്രഹങ്ങളുടെ പട്ടികയിലാണ് പുതിയ ഗ്രഹത്തിനേയും ഉള്‍പ്പെടുത്തിയത്.

എച്ച്ഡി 142666 എന്ന് പേരിട്ടിരിക്കുന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള ദി ആസ്‌ട്രോഫിസിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍ വിശദീകരിക്കുന്നത്. ഗ്രഹങ്ങളുടെ വിശദമായ പഠനത്തിനും വിശകലനത്തിനുമടക്കം എ ഐ മെഷീന്‍ ലേണിങ് ഉപയോഗപ്പെടുത്താമെന്ന അടിവരയിടുകയാണ് പുതിയ കണ്ടെത്തലെന്നാണ് ഗവേഷകരുടെ അഭിപ്രായം.

പുതിയ ഗ്രഹത്തിന്റെ സാന്നിധ്യം ശാസ്ത്രലോകം നേരത്തെ മനസിലാക്കിയിരുന്നു. എന്നാല്‍ ഇത് ഗ്രഹം തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഒരു മണിക്കൂറുകൊണ്ടാണ് എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗ്രഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ സ്ഥിരീകരിക്കാനായത്.

ഗ്രഹങ്ങളുടെ വിശദമായ പഠനത്തിനും വിശകലനത്തിനുമടക്കം എ ഐ മെഷീന്‍ ലേണിങ് ഉപയോഗപ്പെടുത്താമെന്ന് അടിവരയിടുകയാണ് പുതിയ കണ്ടെത്തല്‍

നേരത്തെയുള്ള പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം ഒരു ഡിസ്‌ക്കിന്റെ സാന്നിധ്യമാണ് ശാസ്ത്ര ലോകത്തിന്റെ അനുമാനം. എന്നാല്‍ എ ഐയുടെ സഹായത്തോടെയാണ് അത് ഡിസ്‌ക് അല്ലെന്നും സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹമാണെന്നും മനസിലാക്കാന്‍ സാധിച്ചത്. മെഷീന്‍ ലേണിങ്ങും നിര്‍മിത ബുദ്ധിയും ഉപയോഗപ്പെടുത്തി സൗരയൂഥത്തിന് പുറത്തുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.

ഒടുവില്‍ അജിത്കുമാര്‍ തെറിച്ചു; ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി

'തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രി, ഇപ്പോള്‍ പാലക്കാടും കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു'; ആഞ്ഞടിച്ച് അന്‍വര്‍

'കോഴിക്കോട്-മലപ്പുറം ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല പ്രഖ്യാപിക്കണം'; ഡിഎംകെയുടെ നയം പ്രഖ്യാപിച്ച് പി വി അന്‍വര്‍

വനിതാ ടി20 ലോകകപ്പ്: പാകിസ്താനെ ആറുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചുവരവ്, സെമിസാധ്യത നിലനിര്‍ത്തി

ചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ കർദിനാൾ പദവിയിലേക്ക്; സീറോ മലബാർ സഭയുടെ തലവനെ ഒഴിവാക്കി, തട്ടിലിന് തിരിച്ചടിയായത് സഭാപ്രതിസന്ധിയിലെ ഇരട്ടത്താപ്പ്?