Science

വീണ്ടും സൗരക്കൊടുങ്കാറ്റ്; ഭൂമിക്ക് ആശങ്ക

വെബ് ഡെസ്ക്

ഭൂമിക്ക് ആശങ്കയായി വീണ്ടും സൗരക്കൊടുങ്കാറ്റ്. മണിക്കൂറിൽ ദശലക്ഷത്തിലധികം കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന കൊറോണൽ മാസ് എജക്ഷൻ (സിഎംഇ) സൂര്യനിൽ നിന്ന് പുറപ്പെട്ടതായി ഗവേഷകർ വ്യക്തമാക്കി. ഇത് ഭൂമിയിൽ ചെറുതല്ലാത്ത പ്രത്യാഘാതമുണ്ടാക്കുമെന്ന് ഭൂമിയിൽ പതിക്കുമെന്ന് അമേരിക്ക ആസ്ഥാനമായ സ്പേസ് വെതർ പ്രെഡിക്ഷൻ സെന്റർ പറഞ്ഞു.

സൂര്യനിൽ നിന്നുള്ള ഈ പ്ലാസ്മ കിരണങ്ങൾ ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ തടസങ്ങളുണ്ടാക്കുമെന്നും ഭൗമകാന്തിക കാറ്റിന് കാരണമാകാമെന്നുമാണ് മുന്നറിയിപ്പ്. ഭൂമിയിലെ റേഡിയോ റേഡിയോ തരംഗങ്ങളെ ബാധിച്ചേക്കുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. എആര്‍3296 എന്ന സൗരകളങ്കത്തില്‍ നിന്ന് മെയ് ഏഴിനാണ് സൗരക്കൊടുങ്കാറ്റ് രൂപപ്പെട്ടത്.

സൂര്യനിൽ നിന്നുള്ള പ്ലാസ്മയുടെയും കാന്തിക ക്ഷേത്രങ്ങളുടെയും പുറന്തള്ളലാണ് കൊറോണൽ മാസ് എജക്ഷൻ. സിഎംഇയുടെ കാന്തികക്ഷേത്രങ്ങളും ഭൂമിയുടെ കാന്തികക്ഷേത്രവും തമ്മിലുള്ള പ്രതിപ്രവർത്തനം മൂലമാണ് ഭൗമകാന്തിക കാറ്റ് ഉണ്ടാകുന്നത്. ജി 1 വിഭാഗത്തിൽപെട്ട താരതമ്യേന ദുർബലമായ ഭൗമകാന്തിക കാറ്റാണ് രൂപപ്പെടുക. ഇത് ഭൂമിയിൽ ചെറിയ തോതിലുള്ള വൈദ്യുത തടസങ്ങൾ സൃഷ്ടിക്കും. ഉപഗ്രഹങ്ങളുടെ പ്രവർത്തനങ്ങളെയും ചെറിയ രീതിയിൽ ബാധിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

ഓരോ കൊറോണൽ മാസ് എജക്ഷനും വളരെ വേ​ഗത്തിലാണ് ബഹിരാകാശത്തേക്ക് കോടിക്കണക്കിന് വൈദ്യുത കണങ്ങളെ അയക്കുന്നത്. ഈ കണങ്ങൾക്ക് മണിക്കൂറിൽ 30 ലക്ഷം കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. അവ ഭൂമിയുടെ ദിശയിലേക്കാണ് വരുന്നതെങ്കിൽ വളരെയധികം പ്രശ്നങ്ങളാണ് സ‍ൃഷ്ടിക്കുക.

ഭൗമകാന്തിക കാറ്റിന്റെ തീവ്രത, G1 മുതൽ G5 വരെയാണ് രേഖപ്പെടുത്തുന്നത്. G1 ഏറ്റവും ദുർബലമായതും G5 ഏറ്റവും ശക്തിയേറിയതുമാണ്. മാർച്ച് 25ന് അതിശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയിൽ പതിച്ചിരുന്നു. ജി4 തീവ്രതയാണ് ഇതിന് രേഖപ്പെടുത്തിയിരുന്നത്.

സൗര കൊടുങ്കാറ്റ് വ്യാഴാഴ്ച വരെ തുടരാം. ഇത്, ദേശാടന പക്ഷികളെ ബാധിക്കും. ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ സഹായത്തോടെയാണ് അവ സഞ്ചാരത്തിന്റെ ഗതി നിർണയിക്കുന്നത് എന്നതിനാലാണ് ഇത്. ധ്രുവപ്രദേശങ്ങളോട് ചേർന്ന മേഖലകളിൽ അറോറ ദൃശ്യമാകാനും സാധ്യതയുണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?