SPORT

'വിസ നിരസിച്ചിട്ടില്ല, ഇന്ത്യൻ താരങ്ങൾ സ്വീകരിക്കാത്തതാണ്'; വിശദീകരണവുമായി ഏഷ്യൻ ഒളിമ്പിക് കൗൺസിൽ

വെബ് ഡെസ്ക്

ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ചൈന വിസ നിഷേധിച്ചിട്ടില്ലെന്ന വിശദീകരണവുമായി ഏഷ്യൻ ഒളിമ്പിക് കൗൺസിൽ (ഒസിഎ) എത്തിക്‌സ് കമ്മിറ്റി ചെയർമാൻ വെയ് ജിഷോംഗ്. താരങ്ങള്‍ യാത്രാ രേഖകള്‍ നല്‍കിയതിനു പിന്നാലെ തന്നെ ചൈന വിസ അനുവദിച്ചെന്നും എന്നാല്‍ സ്വീകരിക്കാന്‍ താരങ്ങള്‍ തയാറായില്ലെന്നും വെയ്ജിഷോംഗ് പറഞ്ഞു.

' ഇന്ത്യൻ അത്‌ലറ്റുകൾക്ക് ചൈനയിലേക്ക് പ്രവേശിക്കാനുള്ള വിസ ഇതിനകം അനുവദിച്ചിട്ടുണ്ട്. ചൈന ആരുടേയും വിസ നിരസിച്ചിട്ടില്ല. ഇവരെല്ലാം മത്സരിക്കാൻ യോഗ്യത നേടിയ കായിക താരങ്ങളുമാണ്. എന്നാൽ ഈ അത്‌ലറ്റുകൾ വിസ സ്വീകരിക്കാത്തതാണ്. യോഗ്യത നേടിയവര്‍ക്കെല്ലാം വിസ അനുവദിക്കാന്‍ ചൈന ബാധ്യസ്ഥരാണ്. ഇതിനോടകം തന്നെ എല്ലാ താരങ്ങള്‍ക്കും അവര്‍ വിസ അനുവദിച്ചിട്ടുമുണ്ട്'' -ഏഷ്യൻ ഒളിംപിക് കൗൺസിൽ ചെയർമാൻ വ്യക്തമാക്കി.

അരുണാചൽ പ്രദേശിൽ നിന്നുള്ള നെയ്മാൻ വാങ്‌സു, ഒനിലു തേഗ, മെപുങ് ലാംഗു എന്നിവർക്ക് ചൈനയിലേക്കുള്ള പ്രവേശനം നിഷേധിച്ച് മണിക്കൂറുകൾക്ക് ഉള്ളിലാണ് ഒസിഎയുടെ അവകാശവാദം. ക്ലിയറൻസ് ഇല്ലാത്തതിനാൽ വിമാനത്തിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് അത്‌ലറ്റുകൾ ന്യൂഡൽഹിയിൽ കുടുങ്ങുകയായിരുന്നു.

അതേസമയം ഇന്ത്യൻ താരങ്ങളുടെ പ്രവേശം നിഷേധിച്ച സാഹചര്യത്തിൽ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ ചൈന സന്ദർശനം റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ബാക്കിയുള്ള ഏഴ് കളിക്കാരും സ്റ്റാഫും ഉൾപ്പെടുന്ന ഇന്ത്യൻ ടീമാണ് മത്സരത്തിനായി ചൈനയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ഏഷ്യൻ ഗെയിംസിനായുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ സ്‌ക്വാഡിലെ കൊണ്‍സാം ചിങ്‌ലെന്‍സാന സിങ്, ലാല്‍ ചുങ്‌നുംഗ എന്നിവരുടെയും യാത്ര കഴിഞ്ഞ ദിവസം മുടങ്ങിയിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും