CRICKET

എഷ്യന്‍ ഗെയിംസ്: ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍, ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത് ഒമ്പതു വിക്കറ്റിന്

വെബ് ഡെസ്ക്

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് സെമിയില്‍ ബംഗ്ലാദേശിനെതിരേ ആധികാരിക വിജയത്തോടെ ഇന്ത്യ ഫൈനലില്‍. ഒന്‍പതു വിക്കറ്റിനാണ് ടീം ഇന്ത്യയുടെ വിജയം. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് നേടാനേ ബംഗ്ലദേിന് ആയുള്ളൂ. മറുപടി ബാറ്റിങ്ങില്‍ 9.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയത്തിലെത്തി.

ഇന്ത്യയ്ക്കായി യുവതാരം തിലക് വര്‍മ അര്‍ധ സെഞ്ചറി നേടി. ആറു സിക്‌സും രണ്ടു ഫോറുമുള്‍പ്പെടെ 55 റണ്‍സെടുത്ത് തിലക് വര്‍മ പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 26 പന്തില്‍ 40 റണ്‍സെടുത്തു. നേപ്പാളിനെതിരെ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചറി നേടിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഇത്തവണ പൂജ്യത്തിന് പുറത്തായി.

അർധ സെഞ്ചറി നേടിയ ശേഷം തിലക് ശരീരത്തില്‍ രക്ഷിതാക്കളുടെ ചിത്രം ടാറ്റു ചെയ്തത് ഉയർത്തിക്കാട്ടുന്നു.

29 പന്തില്‍ 24 റണ്‍സെടുത്ത ജാകര്‍ അലിയാണ് ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി സായ് കിഷോര്‍ മൂന്നും വാഷിങ്ടന്‍ സുന്ദര്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തി. അര്‍ഷ്ദീപ് സിങ്, തിലക് വര്‍മ, രവി ബിഷ്‌ണോയി, ഷഹബാസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റു വീതം സ്വന്തമാക്കി. ഇന്നു നടക്കുന്ന അഫ്ഗാനിസ്ഥാന്‍- പാക്കിസ്ഥാന്‍ മത്സരത്തിലെ വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?