CRICKET

CWC2023 | ഇംഗ്ലണ്ടിന് ഒടുവില്‍ വിജയച്ചിരി; നെതർലന്‍ഡ്സിനെ 160 റണ്‍സിന് തകർത്തു

വെബ് ഡെസ്ക്

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് രണ്ടാം ജയം. നെതർലന്‍ഡ്സിനെ 160 റണ്‍സിനാണ് ജോസ് ബട്ട്ലറും സംഘവും കീഴടക്കിയത്. ഇംഗ്ലണ്ട് ഉയർത്തിയ 340 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന നെതർലന്‍ഡ്സിന്റെ പോരാട്ടം 179ല്‍ അവസാനിച്ചു. ഇംഗ്ലണ്ടിനായി മൊയീന്‍ അലിയും ആദില്‍ റഷീദും മൂന്ന് വിക്കറ്റ് വീതം നേടി.

പൂനെയിലെ മൈതാനത്ത് നെതർലന്‍ഡ്സ് ഒരു ഘട്ടത്തില്‍ പോലും വിജയത്തിലേക്കുള്ള ബാറ്റിങ്ങിലാണെന്ന് തോന്നിച്ചിരുന്നില്ല. 340 എന്ന പടുകൂറ്റന്‍ ലക്ഷ്യം മറികടക്കുന്നതിനായുള്ള ശ്രമങ്ങളുണ്ടായില്ലെന്ന് തന്നെ പറയാം. 41 റണ്‍സെടുത്ത് ടോപ് സ്കോററായ തേജ നിദാമാനുരുവിന് മാത്രമായിരുന്നു 100ന് മുകളില്‍ സ്ട്രൈക്ക് റേറ്റുണ്ടായിരുന്നത്.

നായകന്‍ സ്കോട്ട് എഡ്വേർഡ്സ് (38), വെസ്ലി ബരേസി (37), സിബ്രാന്‍ഡ് എംഗല്‍ബ്രെക്റ്റ് (33) എന്നിവരാണ് അല്‍പ്പമെങ്കിലും ചെറുത്തു നില്‍പ്പ് നടത്തിയ ബാറ്റർമാർ. 10 റണ്‍സെടുത്ത ബാസ് ഡി ലീഡാണ് രണ്ടക്കം കടന്ന മറ്റൊരു താരം. ആദില്‍ റഷീദ്, മൊയീന്‍ അലി സ്പിന്‍ ദ്വയമാണ് നെതർലന്‍ഡ്സ് തകർച്ച വേഗത്തിലാക്കിയത്. ഡേവിഡ് വില്ലി രണ്ടും ക്രിസ് വോക്സ് ഒരു വിക്കറ്റും നേടി.

നേരത്തെ ബെന്‍ സ്റ്റോക്സിന്റെ (108) സെഞ്ചുറി മികവിലാണ് ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്ക് എത്തിയത്. 84 പന്തില്‍ ആറ് ഫോറും ആറ് സിക്സും താരത്തിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. ഡേവിഡ് മലന്‍ (87), ക്രിസ് വോക്സ് (51) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റ് പ്രധാനപ്പെട്ട സ്കോറർമാർ. 192-6 എന്ന നിലയില്‍ വീണതിന് ശേഷമായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ തിരിച്ചുവരവ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും