FOOTBALL

മെസിക്ക് ലഭിക്കുന്ന അംഗീകാരം ഡി മരിയയ്ക്കും ലഭിക്കണമെന്ന് അർജൻ്റീന മുൻ മാനേജർ മെനോട്ടി

വെബ് ഡെസ്ക്

36 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് 2022 ഫുട്‌ബോള്‍ ലോകകപ്പ് നേടിയ അര്‍ജന്റീന ടീമില്‍ ലയണല്‍ മെസിക്കൊപ്പം എയ്ഞ്ചല്‍ ഡി മരിയയുടെ പ്രാധാന്യം ഓര്‍മിപ്പിച്ച് അര്‍ജന്റീന മുന്‍ പരിശീലകന്‍ സെസാര്‍ ലൂയിസ് മെനോട്ടി. ലോക കിരീടം ഉയര്‍ത്തിയ അര്‍ജന്റീന്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ മരിയോ കെംപസ്, ഡീഗോ മറഡോണ, ലയണല്‍ മെസി എന്നിവര്‍ക്കൊപ്പം തന്നെ ചേര്‍ത്തുവയ്‌ക്കേണ്ട പേരാണ് മരിയയുടേതെന്നും അവര്‍ക്കൊപ്പമാണ് താന്‍ മരിയയെ കാണുന്നതെന്നും മെനോട്ടി പറഞ്ഞു. 1978-ല്‍ കെംപസിന്റെ നേതൃത്വത്തില്‍ അര്‍ജന്റീന തങ്ങളുടെ ആദ്യ ലോകകിരീടം ചൂടുമ്പോള്‍ ടീമിന്റെ പരിശീലകനായിരുന്നു മെനോട്ടി.

പലരും മനപ്പൂര്‍വമോ അല്ലാതെയോ വിസ്മരിച്ചു പോയ ഒരു പേരാണ് എയ്ഞ്ചല്‍ ഡി മരിയയുടേത്

2022 ലോകകപ്പില്‍ ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ അര്‍ജന്റീനയുടെ 'മാലാഖ' മുന്നില്‍ തന്നെ ഉണ്ടായിരുന്നു. ഫൈനലില്‍ ഫ്രാന്‍സിനെതിരെ മരിയ 36ാം മിനിറ്റില്‍ നേടിയ ഗോള്‍ അര്‍ജന്റീനയ്ക്ക് നിര്‍ണായകമായിരുന്നു. അതിന് മുന്‍പ് 2021 കോപ്പ അമേരിക്ക, 2022 ഫൈനലിസിമ ഫൈനലുകളിലും മരിയയുടെ ഗോള്‍ അര്‍ജന്റീനയുടെ യശസ്സുയര്‍ത്തി. അതുകൊണ്ട് തന്നെ ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ക്ക് ലഭിക്കുന്ന അതേ പ്രാധാന്യം മരിയയ്ക്കും ആവശ്യമാണെന്ന് മെനോട്ടി പറയുന്നു.

''ഏതു ചാമ്പ്യന്‍ഷിപ്പ് എടുത്താലും അതിലെല്ലാം മരിയ നന്നായി കളിച്ചിട്ടുണ്ട്. ഫുട്‌ബോളിനെക്കുറിച്ച് അറിയുന്നവര്‍ അദ്ദേഹത്തെ വളരെയധികം സ്‌നേഹിക്കുന്നുണ്ട്. ഞാന്‍ അദ്ദേഹത്തെ വളരെയധികം സ്‌നേഹിക്കുന്നു. എന്നെക്കാള്‍ അവനിലെനിക്ക് വിശ്വാസമുണ്ട്. അദ്ദേഹം എനിക്ക് വലിയൊരു മാതൃകയാണ് '' - മെനോട്ടി വ്യക്തമാക്കി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും