FOOTBALL

ഫൈവ് സ്റ്റാര്‍ ബാഴ്‌സ; സ്പാനിഷ് കപ്പ് ക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ ജയം

വെബ് ഡെസ്ക്

ചാവി ഹെര്‍ണാണ്ടസിന്റെ കീഴില്‍ കഴിഞ്ഞാഴ്ച ആദ്യ കിരീടജയം കുറിച്ച ബാഴ്‌സലോണ തങ്ങളുടെ മികച്ച ഫോം തുടരുന്നു. ഇന്നലെ സ്പാനിഷ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ തകര്‍പ്പന്‍ ജയം കുറിച്ചു. താരതമ്യേന ദുര്‍ബലരായ ക്യുയെറ്റയ്‌ക്കെതിരേയായിരുന്നു ബാഴ്‌സയുടെ കൂറ്റന്‍ ജയം.

മത്സരത്തില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെ ഇരട്ടഗോളുകളാണ് അവര്‍ക്കു തകര്‍പ്പന്‍ ജയമൊരുക്കിയത്. ലെവന്‍ഡോവ്‌സ്‌കിയ്ക്കു പുറമേ റാഫിഞ്ഞ, അന്‍സു ഫാറ്റി, ഫ്രാങ്ക് കെസി എന്നിവരാണ് ബാഴ്‌സയുടെ മറ്റു ഗോളുകള്‍ നേടിയത്. മൂന്നു തവണ സ്പാനിഷ് കപ്പ് നേടിയ ടീമാണ് ബാഴ്‌സ.

വന്‍ ഗോള്‍ മാര്‍ജിനില്‍ ജയിച്ചെങ്കിലും നനഞ്ഞ തുടക്കമായിരുന്നു ബാഴ്‌സയുടേത്. എതിര്‍ ഗോള്‍ പോസ്റ്റില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആദ്യ പകുതിയില്‍ അവര്‍ക്കു കഴിഞ്ഞതേയില്ല. റയല്‍ മാഡ്രിഡിനെതിരേ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനല്‍ ജയിച്ച ടീമില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തിയാണ് ചാവി ക്യുയെറ്റയ്‌ക്കെതിരേ ബാഴ്‌സയെ അണിനിരത്തിയത്. ലെവന്‍ഡോവ്‌സ്‌കിയ്ക്കു മാത്രമാണ് സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞത്.

ആദ്യ പകുതി അവസാനിക്കാന്‍ നാലു മിനിറ്റ് ബാക്കിനില്‍ക്കെ റാഫിഞ്ഞയാണ് ഒടുവില്‍ ബാഴ്‌സയ്ക്കു ലീഡ് സമ്മാനിച്ചത്. ഒരു ഗോള്‍ ലീഡില്‍ ഇടവേളയ്ക്കു പിരിഞ്ഞ ശേഷം തിരിച്ചെത്തിയ ബാഴ്‌സ ഫോമിലേക്ക് ഉയരുകയായിരുന്നു. 50-ാം മിനിറ്റില്‍ തന്റെ ആദ്യ ഗോള്‍ കണ്ടെത്തിയ ലെവന്‍ഡോവ്‌സ്‌കി ടീമിന്റെ ലീഡ് വര്‍ധിപ്പിച്ചു.

പകരക്കാരനായി ഇറങ്ങിയ അന്‍സു ഫാറ്റിയുടെ ഊഴമായിരുന്നു പിന്നീട്. 70-ാം മിനിറ്റില്‍ യുവതാരം ലക്ഷ്യം കണ്ടു. ഏഴു മിനിറ്റിനു ശേഷം കെസിയും വലകുലുക്കിയതോടെ ബാഴ്‌സ നാലു ഗോളുകള്‍ക്കു മുന്നിലെത്തി. ഒടുവില്‍ മത്സരത്തിന്റെ അവസാന മിനിറ്റില്‍ തന്റെ രണ്ടാം ഗോളും നേടി ലെവന്‍ഡോവ്‌സ്‌കി പട്ടിക പൂര്‍ത്തിയാക്കി.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും