FOOTBALL

സൂപ്പര്‍ കപ്പ്; ഐസ്വാളിനെ തകര്‍ത്ത് ഒഡീഷയുടെ തിരിച്ചുവരവ്

വെബ് ഡെസ്ക്

എ.ഐ.എഫ്.എഫ്. സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ ഇന്നു നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ഐ.എസ്.എല്‍. ക്ലബ് ഒഡീഷ എഫ്.സിയുടെ ഗംഭീര തിരിച്ചുവരവ്. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഐ ലീഗ് ക്ലബായ ഐസ്വാള്‍ എഫ്.സിയെയാണ് അവര്‍ തോല്‍പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു അവരുടെ ജയം.

ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷമാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഒഡീഷയെ ഗോളടിക്കാന്‍ വിടാതെ ഐസ്വാള്‍ പിടിച്ചുകെട്ടുകയായിരുന്നു. ഗോള്‍ കീപ്പര്‍ വാന്‍ലാല്‍ പൂട്ടിയയുടെ മികച്ച പ്രകടനമാണ് ഐസ്വാളിനു തുണയായത്.

ഗോള്‍രഹിതമായ പിരിഞ്ഞ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഒഡീഷ സമനിലക്കുരുക്കഴിഞ്ഞു. അനുകൂലമായുള്ള കോര്‍ണറില്‍ നിന്നു ലഭിച്ച പന്ത് ഐസ്വാള്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ ഒഡീഷ നായകന്‍ മൗറീഷ്യോ വലയിലാക്കുയായിരുന്നു.

ലീഡ് നേടിയതോടെ ഒഡീഷ താരങ്ങളുടെ ആത്മവിശ്വാസവുമുയര്‍ന്നു. പിന്നീട് തുടരെ ആക്രമണം നടത്തിയ അവര്‍ എട്ടു മിനിറ്റിനകം രണ്ടാം ഗോളും കണ്ടെത്തി. മധ്യനിരയില്‍ നിന്നു തുടങ്ങിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് സ്വീകരിച്ച സ്പാനിഷ് താരം വിക്ടര്‍ റോഡ്രിഗസ് അനായാസം വലകുലുക്കുകയായിരുന്നു.

ഇതോടെ ജയമുറപ്പിച്ച ഒഡീഷ പിന്നീട് കൂടുതല്‍ ആക്രമണോത്സുകത കാട്ടാതെ വല്ലപ്പോഴുമുള്ള ഐസ്വാള്‍ മുന്നേറ്റങ്ങള്‍ പ്രതിരോധിച്ചു സമയം കഴിച്ചുകൂട്ടുകയായിരുന്നു. ഒടുവില്‍ മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ ഇന്‍ജുറി ടൈമില്‍ അവര്‍ മൂന്നാം ഗോളും നേടി പട്ടിക തികച്ചു.

ബോക്‌സിനു പുറത്തു നിന്ന് മൗറീഷ്യോ തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടില്‍ത്തെറിച്ചത് പിടിച്ചെടുത്തു നന്ദകുമാറാണ് സ്‌കോര്‍ ചെയ്തത്. ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റുമായി ഒഡീഷ ഗ്രൂപ്പ് ബിയില്‍ തലപ്പത്തെത്തി സെമി സാധ്യത സജീവമാക്കിയപ്പോള്‍ രണ്ടു മത്സരങ്ങളും തോറ്റ ഐസ്വാള്‍ പുറത്തായി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?