കോഡി ഗാക്പോ 
Qatar World Cup

ലോകകപ്പിലെ ആദ്യ മൂന്ന് കളിയിലും ഗോൾ: റെക്കോർഡ് നേടി ഗാക്പോ

വെബ് ഡെസ്ക്

ഖത്തര്‍ ലോകകപ്പില്‍ ആതിഥേയര്‍ക്കെതിരെ അവസാന മത്സരത്തിൽ നെതർലൻഡ്‌സിന് വേണ്ടി ആദ്യം വല കുലുക്കിയത് കോഡി ഗാക്പോയെന്ന 23കാരനായിരുന്നു. 26ാം മിനുറ്റിലായിരുന്നു ഓറഞ്ച്പടയെ കോരിത്തരിപ്പിച്ച ഗോള്‍ പിറന്നത്. ഡേവി ക്ളാസന്‍ വിദഗ്ധമായി നീട്ടിനല്‍കിയ പന്തുമായി ഖത്തര്‍ പ്രതിരോധത്തെ കബളിപ്പിച്ച് ബോക്സിലേക്ക് കയറിയ ഗാക്പോ ഗോൾ കീപ്പർ മിഷാൽ ബർഷമിനെ കബളിപ്പിച്ച് വലയിലെത്തിക്കുകയായിരുന്നു. ഇതോടെ, ലോകകപ്പിലെ ആദ്യ മൂന്ന് കളികളിലും ഗോൾ നേടുന്ന താരമായി ഗാക്പോ. മാത്രമല്ല, നെതർലൻഡ്സിന് വേണ്ടി ആദ്യ മൂന്ന് ലോകകപ്പ് മാച്ചുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ഗാക്പോ സ്വന്തമാക്കി.

ഇറ്റലിയുടെ അലസ്സാൻഡ്രോ ആൾട്ടോബെല്ലിയാണ് ഒരു ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരത്തിലും ആദ്യ ഗോൾ നേടുന്ന പ്രഥമ താരം. 1986-ലെ മെക്സിക്കോ ലോകകപ്പിലായിരുന്നു ആൾട്ടോബെല്ലിയുടെ റെക്കോർഡ് നേട്ടം. ലോകകപ്പിൽ രാജ്യത്തിന് വേണ്ടി മൂന്ന് ഗോളടിച്ച ഡച്ച് ഇതിഹാസം യൊഹാൻ ക്രൈഫിന്റെ റെക്കോർഡിനൊപ്പമാണ് നിലവിൽ ഗാക്പോ. യോഹാൻ നീസ്കൻസ് (1974), ഡെന്നിസ് ബെർഗ്കാംപ് (1994), വെസ്ലി സ്നൈഡർ (2010) എന്നിവരാണ് തുടരെയുള്ള മൂന്ന് കളികളിൽ സ്കോർ ചെയ്തിട്ടുള്ള മറ്റ് താരങ്ങൾ. ഖത്തറിനെതിരായ ഗോളോടെ ആ ക്ലബ്ബിലേക്കെത്തുന്ന നാലാമത്തെ താരമായി ഗാക്പോ മാറി.

ഡച്ച് ക്ലബ്ബായ പി എസ് വി ഐന്തോവനായി കളിക്കുന്ന താരം ഇതുവരെ 13 ഗോളുകളും 17 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ട്രാൻസ്ഫർ മാർക്കറ്റിൽ താരത്തിന് വലിയ ഡിമാൻഡാണ് ഉള്ളത്. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗാക്പോയെ സ്‌ക്വാഡിൽ എത്തിക്കാനുള്ള നീക്കത്തിലാണെന്ന് അഭ്യൂഹങ്ങളുമുണ്ട്. 45 മില്യൺ യൂറോയാണ് താരത്തിന്റെ ട്രാൻസ്ഫർ മൂല്യം.

ഖത്തറിനെതിരെ ഏകപക്ഷീയമായ രണ്ട് ഗോളിന് വിജയിച്ചതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതർലൻഡ്സ് പ്രീ ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചു. തോൽവി അറിയാതെയാണ് ഓറഞ്ച് പടയുടെ തേരോട്ടം.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും