Qatar World Cup

സേവ് യുക്രെയ്ന്‍, റെസ്‌പെക്ട് ഇറാനിയന്‍ വിമന്‍; പോർച്ചുഗൽ-യുറുഗ്വായ് മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങി കാണിയുടെ പ്രതിഷേധം

വെബ് ഡെസ്ക്

എൽജിബിടിക്യു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന റെയിൻബോ ഫ്ലാഗുമായി പോർച്ചുഗൽ- യുറുഗ്വെ മത്സരത്തിനിടെ കാണിയുടെ പ്രതിഷേധം. ഗ്രൂപ്പ് എച്ചിലെ ഇരു ടീമുകളുടെയും രണ്ടാമത്തെ മത്സരം നടക്കുന്നതിനിടയിലാണ് കാണികളിൽ ഒരാൾ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്. ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന കളിയുടെ 51-ാം മിനിറ്റിലായിരുന്നു സംഭവം. എൽജിബിടിക്യു വിഭാഗങ്ങളെ നിരോധിച്ചിരിക്കുന്ന രാജ്യമാണ് ഖത്തർ. കൂടാതെ അവരോട് അനുഭാവം പ്രകടിപ്പിക്കുന്ന എല്ലാവിധ പ്രകടനങ്ങള്‍ക്കും ഫിഫയുടെ വിലക്കുണ്ടായിരുന്നു.

ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ കാണിയെ പിടിക്കാൻ സുരക്ഷാ ജീവനക്കാർ പുറകെ ഓടിയെങ്കിലും കിട്ടിയില്ല. അതിന് പുറമെ അദ്ദേഹം ധരിച്ചിരുന്ന നീല ടി ഷർട്ടിന് മുൻപിൽ 'സേവ് യുക്രെയ്ൻ' എന്നും പുറകിൽ 'ഇറാനിയൻ സ്ത്രീകളെ മാനിക്കുക' എന്നും എഴുതിയിരുന്നു. കളിക്കാർക്കിടയിൽ റെയിൻബോ പതാക ഉപേക്ഷിച്ച ശേഷമാണ് അദ്ദേഹത്തെ പിടികൂടാൻ ജീവനക്കാർക്ക് ആയത്. എൽജിബിടിക്യു സമൂഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള 'വൺ ലവ്' ബാൻഡ് ധരിക്കുമെന്ന് ഏഴ് യൂറോപ്യൻ രാജ്യങ്ങൾ ആഹ്വാനം ചെയ്തിരുന്നെങ്കിലും ഫിഫയുടെ കർശനമായ താക്കീതിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു. ബാൻഡ് ധരിക്കുന്ന ക്യാപ്റ്റൻമാർക്ക് മഞ്ഞക്കാർഡ് നൽകുമെന്നും ഫിഫ മുന്നറിയിപ്പ് നൽകിയിരുന്നു.

ഫിഫയുടെ തീരുമാനത്തോടുള്ള പ്രതിഷേധ സൂചകമായി ജർമൻ ടീമംഗങ്ങൾ പ്രീ മാച്ച് ഫോട്ടോയ്ക്ക് വായ പൊത്തി നിന്ന് പ്രതിഷേധിച്ചിരുന്നു. ഫിഫയുടെ തീരുമാനങ്ങൾക്ക് തങ്ങളെ നിശ്ശബ്ദരാക്കാൻ കഴിയില്ലെന്നായിരുന്നു ജർമനിയുടെ വിശദീകരണം. സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ ജർമൻ ആഭ്യന്തര മന്ത്രി നാൻസി ഫീസറും ആ ദിവസം 'വൺ ലവ്' ബാൻഡ് ധരിച്ചിരുന്നു. നാൻസി ഫീസർ, ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫന്റിനോയ്ക്ക് സമീപം ബാൻഡ് ധരിച്ചിരിക്കുന്ന ചിത്രങ്ങളും വയറലായിരുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും