മ്യൂസിയാല 
Qatar World Cup

19 വയസ് 270 ദിവസം; കളിക്ക് മുന്നേ ചരിത്രമെഴുതി മ്യുസിയാല

വെബ് ഡെസ്ക്

ലോകകപ്പിലെ ജർമനി-ജപ്പാൻ മത്സരത്തിലെ ആദ്യ പതിനൊന്നിൽ ഇടം പിടിച്ചതോടെ യുവതാരത്തെ കാത്തിരിക്കുന്നത് അപൂർവ നേട്ടം. 1958ലെ സ്വീഡൻ ലോകകപ്പിൽ ജർമനിക്ക് വേണ്ടി ലോകകപ്പിൽ കളിച്ച കാൾ ഹെയ്ൻസ് ഷ്നെല്ലിംഗറിന് (19 വയസും 72 ദിവസം) ശേഷം, ലോകകപ്പില്‍ ജർമനിക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകുകയാണ് ജമാല്‍ മ്യുസിയാല. 19 വയസും 270 ദിവസവുമാണ് മ്യുസിയാലയുടെ പ്രായം.

ഇത്തവണത്തെ ലോകകപ്പിൽ ജർമനി ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്നത് ജമാല്‍ മ്യുസിയാലയിലാണ്. നടപ്പ് സീസണിൽ ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിന് വേണ്ടി കാഴ്ചവച്ച തകർപ്പൻ പ്രകടനമാണ് ലോകകപ്പ് ടീമിലേക്കും ആദ്യ മത്സരത്തിലെ ആദ്യ പതിനൊന്നിലേക്കും താരത്തെ എത്തിച്ചത്. 22 മത്സരങ്ങളിൽ നിന്നായി 12 ഗോളുകളും 10 അസിസ്റ്റും താരം സ്വന്തംപേരിൽ കുറിച്ചു.

ജര്‍മനിയുടെ മുന്‍ നായകന്‍ ലോതര്‍ മത്തേയൂസ് സാക്ഷാല്‍ ലയണല്‍ മെസിയോട് താരതമ്യം ചെയ്ത താരം കൂടിയാണ് മ്യൂസിയാല. പന്തുകള്‍ കൈമാറുന്നതിലെ മിടുക്ക്, വേഗം, ക്രിയാത്മകമായ കളിശൈലി, സ്‌കോറിംഗ് മികവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് മത്തേയൂസ് മ്യൂസിയാലയെ മെസിയോട് ഉപമിച്ചത്.

2003ൽ ജർമനിയിലെ സ്റ്റട്ട്ഗാർട്ടിൽ നൈജീരിയൻ ജർമൻ ദമ്പതികളുടെ മകനായാണ് മ്യുസിയാല ജനിച്ചത്. ജൂനിയർ ലെവലിൽ ഇംഗ്ലണ്ടിനായും ജർമനിക്കുമായി കളിച്ചിട്ടുള്ള മ്യുസിയാല 2021 മാർച്ചിൽ സീനിയർ തലത്തിൽ ജർമനിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെയും പിതാവിന്റെ രാജ്യമായ നൈജീരിയയുടെയും ക്ഷണം നിരസിച്ചാണ് യുവതാരം ജർമനിയെ തിരഞ്ഞെടുത്തത്. കഴിഞ്ഞ യൂറോയിൽ ഹംഗറിക്കെതിരായ മത്സരത്തിൽ ഇറങ്ങിയതോടെ പ്രധാന ടൂർണമെന്റിൽ ജർമനിക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും മ്യുസിയാല സ്വന്തമാക്കിയിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്