വിവിയന്‍ റിച്ചാര്‍ഡ്സ് 
FOOTBALL

വിവിയന്‍ റിച്ചാര്‍ഡ്‌സിന് ഫുട്ബോള്‍ ലോകകപ്പിലെന്ത് കാര്യം?

ക്രിക്കറ്റും ഫുട്ബോളും തമ്മിലെന്തു ബന്ധം? ഇങ്ങനെ ചോദിച്ചാല്‍ ആരായാലും മൂക്കത്ത് വിരല്‍വയ്ക്കും.എന്നാല്‍ മറ്റു ചിലര്‍ അതിനു കൃത്യമായി ഉത്തരം നല്‍കുകയും ചെയ്യും

വെബ് ഡെസ്ക്

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഇയാന്‍ ബോതം, ഓസീസ് വനിതാ ക്രിക്കറ്റ് ടീമംഗം എല്‍സി പെറി തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി വരെ ക്രിക്കറ്റിനൊപ്പം ഫുട്ബോളും കളിച്ചവരാണ്.ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി, ഇംഗ്ലീഷ് ഇതിഹാസം ഗാരി ലിനേക്കര്‍, ഇംഗ്ലീഷ് താരങ്ങളായ ജോ ഹാര്‍ട്ട്, ജയിംസ് മില്‍നര്‍, ജര്‍മന്‍ താരം തോമസ് മുള്ളര്‍ തുടങ്ങിയവര്‍ ക്രിക്കറ്റും കളിച്ചിട്ടുണ്ട്.

എന്നാല്‍ ക്രിക്കറ്റ് ലോകകപ്പും ഫുട്ബോള്‍ ലോകകപ്പും കളിച്ച ഒരേയൊരാള്‍ മാത്രമേ ഉള്ളൂ ...സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്സ്.1975-ലും 79-ലുമായി രണ്ടു തവണ ക്രിക്കറ്റ് ലോകകപ്പ് നേടിയിട്ടുള്ള, വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസ താരമായ റിച്ചാര്‍ഡ്സിന് അങ്ങനൊരു ചരിത്രം കൂടിയുണ്ട്.1974-ലെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ആന്റിഗ്വ സ്‌ക്വാഡിലാണ് റിച്ചാര്‍ഡ്സ് ഇടംപിടിച്ചത്. എന്നാല്‍ കളത്തിലിറങ്ങാന്‍ ഭാഗ്യമുണ്ടായില്ലെന്നു മാത്രം. പക്ഷേ ആന്റിഗ്വയയുടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ സ്‌ക്വാഡില്‍ തിളങ്ങി നില്‍ക്കുന്ന പേരാണ് അദ്ദേഹത്തിന്റേത്.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്