FOOTBALL

വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: സെമി പോര് ഇന്നുമുതല്‍, ആദ്യ അങ്കം സ്‌പെയിനും സ്വീഡനും തമ്മില്‍

വെബ് ഡെസ്ക്

വനിതാ ഫുട്‌ബോള്‍ ലോകകപ്പിലെ സെമിഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. സ്‌പെയ്ന്‍, സ്വീഡന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് അവസാന നാലിലേക്ക് പ്രവേശിച്ചത്. സ്‌പെയ്‌നും സ്വീഡനും തമ്മിലാണ് ആദ്യ സെമിഫൈനല്‍. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ആതിഥേയരായ ഓസ്‌ട്രേലിയ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും ശനിയാഴ്ചയാണ് ഫൈനല്‍.

ഇന്ന് ഉച്ചയ്ക്ക്‌ 1.30 ന് ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് ഏദന്‍പാര്‍ക്ക് സ്റ്റേഡിയത്തിലാണ് ആദ്യ സെമി. സ്‌പെയ്ന്‍ വനിതാലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് സെമി കളിക്കുന്നത്. ക്വാര്‍ട്ടറില്‍ 2019 ലെ റണ്ണറപ്പായിരുന്ന നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തിയാണ് സ്‌പെയ്ന്‍ സെമി ഫൈനല്‍ പ്രവേശനം നടത്തിയത്. 2003 ലെ റണ്ണറപ്പാണ് സ്വീഡന്‍. കൂടാതെ മൂന്നുതവണ മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്. ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ ജപ്പാനെ മറികടന്നാണ് സ്വീഡന്‍ അവസാന നാലില്‍ ഇടം പിടിച്ചത്.

തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലില്‍ എത്തുന്നത്

നാളെ വൈകിട്ട് 3:30-ന് സിഡ്‌നിയില്‍ ഒളിമ്പിക് പാര്‍ക്ക് സ്‌റ്റേഡിയത്തിലാണ് ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് രണ്ടാം സെമി അരങ്ങേറുന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് ആതിഥേയരായ ഓസ്‌ട്രേലിയ സെമിയില്‍ കടന്നത്. മഞ്ഞപ്പടയുടെ ആദ്യ വനിതാ ലോകകപ്പ് സെമിഫൈനലാണ് ഇത്. കൊളംബിയയെ 2-1 ന് പരാജയപ്പെടുത്തിയാണ് സറീന വിഗ്മാന്റെ ഇംഗ്ലണ്ട് സെമി പ്രവേശനം നടത്തിയത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലില്‍ എത്തുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും