Olympics 2024

Paris Olympics 2024 | മെഡല്‍ പ്രതീക്ഷയുമായി രമിതയും അർജുനും; ഹോക്കിയില്‍ അർജന്റീനയെ നേരിടും

വെബ് ഡെസ്ക്

പാരീസ് ഒളിമ്പിക്‌സില്‍ 10 മീറ്റർ എയർ പിസ്റ്റള്‍ വനിത വിഭാഗത്തില്‍ ഇന്ത്യയുടെ മനു ഭാക്കർ വെങ്കലം നേടിയതോടെ ഇന്ത്യയുടെ മെഡല്‍വേട്ട ആരംഭിച്ചു. മൂന്നാം ദിനം ഇന്ത്യക്ക് മെഡലുകളുടെ എണ്ണം മൂന്നാക്കി മാറ്റാനാകുമോ എന്നതാണ് ആകാംക്ഷ. 10 മീറ്റർ എയർ റൈഫിള്‍ വനിത വിഭാഗം ഫൈനലില്‍ രമിത ജിൻഡലും, പുരുഷ വിഭാഗത്തില്‍ അർജുൻ ബബുതയുമാണ് ഇന്നത്തെ മെഡല്‍ പ്രതീക്ഷകള്‍. ഇരുവരുടേയും മത്സരങ്ങള്‍ ഉച്ചയ്ക്ക് ശേഷം ഒരു മണിക്കും മൂന്നരയ്ക്കുമാണ്. ഇന്ത്യയുടെ ഇന്നത്തെ മത്സരങ്ങള്‍ അറിയാം.

ഷൂട്ടിങ്

12:45 PM: 10 മീറ്റർ എയർ പിസ്റ്റള്‍ മിക്‌സഡ് ടീം യോഗ്യത റൗണ്ട്. മനു ഭാക്കർ - സരബ്‌ജോത് സിങ്, റിതം സാങ്‌വാൻ-അർജുൻ സിങ് ചീമ.

01:00 PM: ട്രാപ്പ് യോഗ്യത റൗണ്ട് പുരുഷ വിഭാഗം - പൃഥ്വിരാജ് തൊണ്ടയ്‌മാൻ

01:00 PM: 10 മീറ്റർ എയർ റൈഫിള്‍ വനിത വിഭാഗം ഫൈനല്‍ - രമിത ജിൻഡല്‍.

3:30 PM: 10 മീറ്റർ എയർ റൈഫിള്‍ പുരുഷ വിഭാഗം ഫൈനല്‍ - അർജുൻ ബബുത.

ബാഡ്മിന്റണ്‍

12:00 PM: പുരുഷവിഭാഗം ഡബിള്‍സ് ഗ്രൂപ്പ് സ്റ്റേജ്. സാത്‌വിക്ക്‌സായ്‌രാജ് രങ്കിറെഡ്ഡി/ചിരാഗ് ഷെട്ടി - മാർക്ക് ലാംസ്‌പസ്/മാർവിൻ സെയ്‌ഡല്‍ (ജർമനി)

05:30 PM: പുരുഷ സിംഗിള്‍സ് ഗ്രൂപ്പ് സ്റ്റേജ്. ലക്ഷ്യ സെൻ - ജൂലിയൻ കരാഗി (ബല്‍ജിയം)

12:50 PM: വനിത ഡബിള്‍സ് ഗ്രൂപ്പ് സ്റ്റേജ്. അശ്വനി പൊന്നപ്പ/തനിഷ ക്രാസ്റ്റൊ - നമി മത്സൂയമ/ചിഹാരു ഷിദ (ജപ്പാൻ)

ഹോക്കി

04:15 PM: ഇന്ത്യ - അർജന്റീന (ഗ്രൂപ്പ് ബി)

അമ്പെയ്‌ത്ത്

6:30 PM: പുരുഷ വിഭാഗം റികർവ് ടീം ക്വാർട്ടർ ഫൈനല്‍സ്. തരുണ്‍ദീപ് റായ്, ധീരജ് ബൊമ്മദേവര, പ്രവീണ്‍ ജാധവ്.

വിജയിക്കുകയാണെങ്കില്‍ മെഡല്‍ മത്സരങ്ങളും ഇന്ന് തന്നെ ഉണ്ടാകും.

ടേബിള്‍ ടെന്നിസ്

11:30 PM: വനിത സിംഗിള്‍സ് റൗണ്ട് ഓഫ് 32. ശ്രീജ അക്കുല - ജിയാൻ സെങ് (സിംഗപൂർ)

00:30 AM: വനിത സിംഗിള്‍സ് റൗണ്ട് ഓഫ് 32. മണിക ബത്ര - പ്രിതിക പവാദെ (ഫ്രാൻസ്)

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും