TENNIS

വിംബിള്‍ഡണ്‍: ജോക്കോവിച്ചിന് 'റെക്കോഡ്' സെമിപ്രവേശനം, ഫെഡറര്‍ക്കൊപ്പം

വെബ് ഡെസ്ക്

വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം സിംഗിള്‍സിന്റെ അവസാന നാലില്‍ ഇടംപിടിച്ച് നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ച്. ഇന്നു പുലര്‍ച്ചെ സമാപിച്ച ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഏഴാം സീഡ് റഷ്യയുടെ ആന്ദ്രെ റൂബ്ലേവിനെയാണ് ജോക്കോവിച്ച് തുരത്തിയത്. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ ജയം. സ്‌കോര്‍ 4-6, 6-1, 6-4, 6-3.

ജയത്തോടെ കരിയറിലെ 46-ാം ഗ്രാന്‍ഡ്സ്ലാം സെമിഫൈനല്‍ ബെര്‍ത്താണ് ജോക്കോവിച്ച് ഉറപ്പാക്കിയത്. ഇതോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം സെമിഫൈനലുകള്‍ കളിക്കുന്ന താരമെന്ന സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററുടെ റെക്കോഡിനൊപ്പമെത്താനും ജോക്കോയ്ക്കായി. വിംബിള്‍ഡണില്‍ ജോക്കോയുടെ തുടര്‍ച്ചയായ 33-ാം ജയം കൂടിയായിരുന്നു ഇത്.

മത്സരത്തിന്റെ ആദ്യ സെറ്റ് 4-6 എന്ന സ്‌കോറില്‍ കൈവിട്ട ശേഷമായിരുന്നു ജോക്കോയുടെ ഗംഭീര തിരിച്ചുവരവ്. ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇതാദ്യമായാണ് ജോക്കോവിച്ച് ഒരു മത്സരത്തില്‍ ആദ്യ സെറ്റ് കൈവിടുന്നത്.

എന്നാല്‍ പിന്നീട് സെര്‍ബിയന്‍ താരത്തിന്റെ ഗംഭീര പ്രകടനത്തിനാണ് കാണികള്‍ സാക്ഷ്യം വഹിച്ചത്. രണ്ടാം സെറ്റ് 6-1 എന്ന സ്‌കോറില്‍ വെറും 38 മിനിറ്റിനുള്ളില്‍ സ്വന്തമാക്കിയ താരം തുടര്‍ന്ന് 6-4 എന്ന സ്‌കോറിന് മൂന്നാം സെറ്റും 6-3 എന്ന സ്‌കോറിന് നാലാം സെറ്റും സ്വന്തമാക്കി സെമി ബെര്‍ത്ത് ഉറപ്പാക്കി.

മത്സരത്തില്‍ അഞ്ചു തവണയാണ് റഷ്യന്‍ താരത്തിന്റെ സര്‍വീസ് ജോക്കോവിച്ച് ഭേദിച്ചത്. സെമിയില്‍ ഇറ്റലിയുടെ എട്ടാം സീഡ് താരം യാനിക് സിന്നര്‍ ആണ് ജോക്കോവിച്ചിന്റെ എതിരാളി. ക്വാര്‍ട്ടറില്‍ റഷ്യന്‍ താരം റോമന്‍ സാഫിയ്യുലിനെയാണ് സിന്നര്‍ തോല്‍പിച്ചത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?