TECHNOLOGY

എക്‌സിന് വിലക്ക്, ബ്രസീലില്‍ നേട്ടം കൊയ്ത് മുന്‍ ട്വിറ്റര്‍ സിഇഒയുടെ ബ്ലൂസ്‌കൈ

വെബ് ഡെസ്ക്

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപണത്തിന്റെ പേരില്‍ ബ്രസീല്‍ നടപ്പാക്കിയ എക്‌സ് (ട്വിറ്റര്‍) വിലക്കില്‍ നേട്ടം കൊയ്ത് ബ്ലൂസ്‌കൈ. ഓഗസ്റ്റ് 31 നായിരുന്നു ബ്രസീല്‍ സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെ രാജ്യത്ത് ഇലോണ്‍ മസ്‌കിന്റെ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ എക്‌സിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ ആളുകള്‍ കൂട്ടത്തോടെ ബ്ലൂസ്‌കൈയിലേക്ക് ചേക്കേറുകയായിരുന്നു. എക്‌സിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള രാജ്യങ്ങളില്‍ ഒന്നാണ് ബ്രസീല്‍.

മൂന്ന് ദിനം കൊണ്ട് പത്ത് ലക്ഷം പുതിയ ഉപയോക്താക്കളെയാണ് മുന്‍ ട്വിറ്റര്‍ സിഇഒയുടെ സംരഭമായ ബ്ലൂസ്‌കൈ സ്വന്തമാക്കിയത്. തങ്ങള്‍ നേടിയ മുന്നേറ്റത്തെ ആഘോഷമാക്കുകയാണ് ബ്ലൂസ്‌കൈ. എക്‌സ് പോസ്റ്റിലാണ് തങ്ങള്‍ നേടിയ മുന്നേറ്റത്തിന്റെ സന്തോഷം ബ്ലൂ സ്‌കൈ പങ്കുവച്ചത്. ബ്ലൂസ്‌കൈ സിഇഒ ജെ ഗ്രാബര്‍ നടത്തിയ പ്രതികരണവും ടെക് ലോകത്ത് വലിയ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ബ്രീസീല്‍ നടത്തിയത് ശരിയായ തിരഞ്ഞെടുപ്പാണ് എന്നായിരുന്നു ബ്ലൂ സ്‌കൈ സിഇഒയുടെ പ്രതികരണം. ജെ ഗ്രാബറിന്റെ നേതൃത്വത്തില്‍ 2023 ഫെബ്രുവരിയിലാണ് ബ്ലൂ സ്‌കൈ പ്രവര്‍ത്തനം ആരംഭിച്ചത്.

വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്ന ആരോപണത്തില്‍ ആരംഭിച്ച നിയമ പോരാട്ടമാണ് ബ്രസീലില്‍ എക്‌സ് നിരോധനത്തിലേക്ക് നീണ്ടത്. സുപ്രീം കോടതി ഉത്തരവിന് പിന്നാലെ രാജ്യത്ത് എക്‌സ് പ്രവര്‍ത്തനം താത്കാലികമായി ഓഗസ്റ്റ് 31 മുതല്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനായി അനുവദിച്ചിരുന്ന സമയം അതിക്രമിച്ചതാണ് വിലക്കിന് ആധാരം. വ്യാജ വിവരങ്ങള്‍ പങ്കുവച്ച നിരവധി അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ ജഡ്ജി ഡി മൊറേസ് എക്‌സിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് എക്‌സ് വിസമ്മതിച്ചതോടെ വലിയ നിയമ യുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നു. പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് മരവിപ്പിക്കാനും രാജ്യത്തേക്ക് പുതിയ നിയമപ്രതിനിധിയെ നിയമിക്കാനും സുപ്രീം കോടതി ജസ്‌ററിസ് അലക്‌സാണ്ടര്‍ ഡി മോറേസ് നിര്‍ദേശിച്ചിരുന്നു.

എക്‌സ് അക്കൗണ്ടുകള്‍ ഇനിമുതല്‍ രാജ്യത്ത് രാജ്യത്തിനി മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. നിരോധിച്ച പ്‌ളാറ്റ്‌ഫോം വിപിഎന്‍ വഴി ഉപയോഗിക്കുന്നവര്‍ക്ക് ദിവസേന 8,900 ഡോളര്‍ പിഴയും ഏര്‍പ്പെടുത്തി.എക്‌സിലേക്കുള്ള ആക്‌സസ് സസ്‌പെന്‍ഡ് ചെയ്യാന്‍ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോട് ബ്രസീലിന്റെ ടെലി കമ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും