TECHNOLOGY

വാട്‌സാപ്പിലെ വ്യാജ കോളുകൾ: കമ്പനിക്ക് നോട്ടീസ് നൽകുമെന്ന് ഐടി മന്ത്രാലയം

വെബ് ഡെസ്ക്

അന്താരാഷ്ട്ര നമ്പറുകളിൽനിന്നുള്ള വ്യാജ കോളുകളുടെ പ്രശ്‌നത്തിൽ വാട്‌സാപ്പിന് നോട്ടീസ് അയയ്‌ക്കുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. പബ്ലിക് അഫയേഴ്‌സ് ഫോറം ഓഫ് ഇന്ത്യ (പിഎഎഫ്‌ഐ) സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കേണ്ട ചുമതല ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കാണ്. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതും ദുരുപയോഗം ചെയ്യപ്പെടുന്നതുമായ എല്ലാ സംഭവങ്ങളിലും സർക്കാർ പ്രതികരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രശ്നം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും വാട്സാപ്പിന് നോട്ടീസ് അയയ്‌ക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വ്യാജ കോളുകൾ ഒരു പ്രശ്‌നമാണെങ്കിൽ അത് പരിഹരിക്കേണ്ടത് തീർച്ചയായും വാട്സാപ്പ് തന്നെയാണ്. പ്രീലോഡ് ആപ്പുകൾക്ക് (ഉപകരണങ്ങൾ വാങ്ങുന്നതിന് മുൻപ് തന്നെ ഇൻസ്റ്റാൾ ചെയ്യുകയും ലൈസൻസ് നൽകുകയും ചെയ്യുന്ന മൊബൈൽ ആപ്പുകൾ) എന്തൊക്കെ അനുമതികൾ നൽകണമെന്നതിനെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ സർക്കാർ ആലോചിക്കുന്നുണ്ട്. പുതിയ ഡിജിറ്റൽ പേഴ്‌സണൽ ഡേറ്റ പ്രൊട്ടക്ഷൻ ബിൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഈ വേളയിൽ സ്വകാര്യതയുടെ ലംഘനം ഉറപ്പായും സർക്കാർ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് പരിചിതമല്ലാത്ത അന്താരാഷ്ട്ര നമ്പറുകളില്‍നിന്ന് കോളുകള്‍ ലഭിച്ചതായി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രധാനമായും ഇന്തോനേഷ്യ (+62), വിയറ്റ്നാം (+84), മലേഷ്യ (+60), കെനിയ (+254), എത്യോപ്യ (+251) എന്നീ രാജ്യങ്ങളുടെ കോഡുകളിൽനിന്നാണ് കോളുകൾ വരുന്നതെന്ന് പലരും ട്വിറ്ററിൽ കുറിച്ചിരുന്നു. വിളിക്കുന്നവര്‍ ആരാണെന്നോ അവരുടെ ഉദ്ദേശ്യമെന്താണെന്നോ വ്യക്തമല്ല. ഇത്തരം കോളുകള്‍ ലഭിച്ചവര്‍ അതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം വാട്ട്‌സാപ്പിനെ മെന്‍ഷന്‍ ചെയ്താണ് ട്വിറ്ററിലൂടെ പരാതി അറിയിച്ചത്.

ഇതേത്തുടർന്ന് പ്രശ്നം തടയാനുള്ള നീക്കങ്ങളുമായി വാട്ട്‌സാപ്പ് രംഗത്തെത്തിയിരുന്നു. ഇത്തരം സംശയാസ്പദമായ നമ്പറുകളില്‍നിന്ന് കോളുകള്‍ വരികയാണെങ്കില്‍ അക്കൗണ്ടുകള്‍ ഉടന്‍ ബ്ലോക്ക് ചെയ്ത് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു കമ്പനിയുടെ നിർദേശം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും