THE FOURTH PODCAST

ബുക്ക് സ്റ്റോപ്പിൽ ആലീസ് മൺറോ

സുനീത ബാലകൃഷ്ണന്‍

ഈ വർഷം മെയ് 13 ന് അന്തരിച്ച കനേഡിയൻ കഥാകാരി ആലീസ് മൺറോ ആണ് ബുക്സ്റ്റോപ്പിൽ. 92 ആം വയസിലാണ് ഈ വിശ്വ പ്രസിദ്ധ എഴുത്തുകാരി ലോകത്തോട് വിട പറയുന്നത്. 2013 ൽ നോബൽ സമ്മാനവും 2009 ൽ മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസും 1998 - 2004 വർഷങ്ങളിൽ ഗില്ലർ പ്രൈസും തുടങ്ങി അനവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ മൺറോയെ തേടി എത്തിയിട്ടുണ്ട്. മൺറോയുടെ 14 കഥാസമാഹാരങ്ങളിലായി 200 ഓളം ചെറുകഥകൾ ആണ് പ്രസിദ്ധീകൃതമായിട്ടുള്ളത്. ഈ കൃതികൾ ചെറുകഥാ രചനക്ക് ഒരു സർവകലാശാലയാണെന്നത് ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട കാര്യമാണ്.

'സമകാലിക ചെറുകഥയുടെ മാസ്റ്റർ' എന്നാണ് നോബൽ സമ്മാന കമ്മറ്റിയുടെ കുറിപ്പിൽ മൺറോയെക്കുറിച്ച് പറയുന്നത്. അവർ ഏതാണ്ട് ജീവിതകാലം മുഴുവൻ താമസിച്ച ഒന്റാരിയോയുടെ കഥകളാണ് മൺറോയുടെ ഒട്ടുമുക്കാൽ കഥകളുടെയും പശ്ചാത്തലം. വളരെ കയ്യടക്കവും കഥാകൗശലവും ഉള്ള എഴുത്തുകാരി ആയിരുന്നു അവർ. ലോകത്താകമാനം ആരാധകരുള്ള മൺറോ പക്ഷെ ഒറ്റ നോവൽ പോലും തന്റെ ജീവിതകാലത്ത് എഴുതിയിരുന്നില്ല. എന്തുകൊണ്ടാണത് എന്ന ചോദ്യം പലപ്പോഴും ഉണ്ടായിട്ടുണ്ട് താനും.

നോവൽ എന്നാൽ എന്താണെന്ന് എനിക്ക് മനസിലായിട്ടില്ല എന്നാണ് മൺറോ ആ ചോദ്യത്തിന് ഉത്തരം നൽകിയത്. ആഖ്യാനത്തിന്റെ ഉദ്വേഗം അതിൽ എവിടെയാണ് കൊണ്ടുവരേണ്ടത് എന്ന് മനസിലായിട്ടില്ല എന്നവർ പറയുന്നു. ആലീസ് മൺറോയുടെ ജീവിതത്തെയും മരണത്തെയും കുറിച്ചാണ് ഈ ലക്കം ബുക്ക് സ്റ്റോപ്പിൽ സുനീത ബാലകൃഷ്ണൻ സംസാരിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും