HEALTH

മുതിര്‍ന്നവരിലെ ശ്വാസകോശരോഗത്തിനു പ്രധാനകാരണം കുട്ടിക്കാലത്ത് ശ്വസിക്കുന്ന മലിനവായു; കണ്ടെത്തലുമായി ഗവേഷകര്‍

വെബ് ഡെസ്ക്

മുതിര്‍ന്നവരിലെ ശ്വാസകോശ രോഗത്തിന്‌റെ പ്രധാനകാരണങ്ങളിലൊന്ന് കുട്ടിക്കാലത്ത് ശ്വസിക്കുന്ന മലിനവായുവാണെന്നു ഗവേഷകര്‍. യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ ഡോ. എറിക ഗ്രേസിയയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. കാലിഫോര്‍ണിയയിലെ ഒരുകൂട്ടം കുട്ടികള്‍ക്കിടയില്‍ 1992 മുതല്‍ നടത്തിയ പരീക്ഷണത്തിന്‌റെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലേക്ക് ഗവേഷകരെത്തിയത്. പഠനത്തില്‍ പങ്കെടുത്തവരെല്ലാം ഇപ്പോള്‍ നാല്പതുകളിലെത്തിയവരാണ്.

ചോദ്യാവലിയെ അടിസ്ഥാനമാക്കി പഠനത്തില്‍ പങ്കെടുത്തവരുടെ വരുമാനം, ജീവിതശൈലി (പുകവലി ഉള്‍പ്പെടെ), വീട്, ആരോഗ്യം എന്നിവയെക്കുറിച്ച് മനസ്സിലാക്കി. കുട്ടിക്കാലത്തെ ആരോഗ്യം അവര്‍ വളര്‍ന്നുവരുമ്പോള്‍ പ്രാദേശിക വായുമലിനീകരണവുമായി പൊരുത്തപ്പെടാന്‍ പ്രേരിതമായി.

കണികാ മലിനീകരണവും നൈട്രജന്‍ ഡയോക്സൈഡും കുട്ടിക്കാലത്ത് കൂടുതലായി ബാധിക്കുന്ന ആളുകള്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ ബ്രോങ്കൈറ്റിസ് ലക്ഷണങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നായിരുന്നു ആദ്യ കണ്ടെത്തല്‍. കുട്ടികളില്‍ ആസ്ത്മയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ടായവര്‍ക്ക് ഈ ബന്ധം ഏറ്റവും ശക്തമായിരുന്നു. അതായത് ഈ ആളുകള്‍ക്ക് പ്രായപൂര്‍ത്തിയായപ്പോഴും ഈ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു.

കുട്ടിക്കാലത്ത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളില്ലാത്ത ആളുകള്‍ക്കു കുട്ടിക്കാലത്തെ വായുമലിനീകരണം മുതിര്‍ന്നപ്പോള്‍ ബ്രോങ്കൈറ്റിസ് ലക്ഷണങ്ങള്‍ വികസിക്കുന്നതിനു കാരണമായതായി ഗവേഷകര്‍ രണ്ടാമത് കണ്ടെത്തി. കുട്ടിക്കാലത്തെ വായുമലിനീകരണത്തില്‍നിന്നുള്ള അപകടങ്ങള്‍ മുതിര്‍ന്നശേഷമുള്ള ജീവിതത്തില്‍ മാത്രമേ പ്രകടമാകൂയെന്ന് ഇത് സൂചിപ്പിക്കുന്നു.

''ഇത് ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. കുട്ടിക്കാലത്തെ ആസ്തമയിലോ ബ്രോങ്കൈറ്റിസ് രോഗലക്ഷണങ്ങളിലോ ഉള്ള വായു മലിനീകരണം മുതിര്‍ന്നവരുടെ ശ്വാസകോശാരോഗ്യത്തെ ബാധിക്കുന്ന ഒരു പ്രധാന പാത'യായിരിക്കും,'' ഗ്രേസിയ പറയുന്നു.

കുട്ടിക്കാലത്തെ ആഘാതത്തിന്റെ നീണ്ടുനില്‍ക്കുന്ന ഫലങ്ങളും മുതിര്‍ന്നശേഷം ശ്വസിക്കുന്ന വായുവിന്റെ ആഘാതങ്ങളും വേര്‍തിരിച്ചറിയേണ്ടതു പ്രധാനമാണ്. അതിനാല്‍ ഗവേഷകര്‍ ഓരോ വ്യക്തിയുടെയും സമീപകാല വായുമലിനീകരണ ആഘാതം പരിശോധിച്ച് വിശകലനം ചെയ്തു. അന്തരീക്ഷ മലിനീകരണം നിയന്ത്രണവിധേയമായശേഷവും കുട്ടിക്കാലത്തെ ആഘാതം മുതിര്‍ന്നവരുടെ ബ്രോങ്കൈറ്റിസ് ലക്ഷണങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു.

യുകെയില്‍ നടത്തിയ മറ്റൊരു ഗവേഷണത്തില്‍ 1952ലെ ലണ്ടന്‍ പുകമഞ്ഞിന്റെ ആരോഗ്യപ്രശ്‌നം ഇപ്പോഴും തുടരുന്നതായി പറയുന്നു. ഗര്‍ഭാശയത്തിലോ ഒരു വയസ്സിന് താഴെയോ ഉള്ളപ്പോള്‍ പുകമഞ്ഞിന്‌റെ ആഘാതം അനുഭവപ്പെട്ട മുതിര്‍ന്നവരെയാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. കുട്ടികളായിരിക്കെ, അവര്‍ക്ക് ആസ്തമ വരാനുള്ള സാധ്യത 20 ശതമാനം കൂടുതലായിരുന്നു, പുകമഞ്ഞ് അനുഭവപ്പെടാത്ത ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് ആസ്തമ വരാനുള്ള സാധ്യത 10 ശതമാനം കൂടുതലായിരുന്നു.

1950കള്‍ മുതല്‍ 1990 വരെയുള്ള കാലയളവില്‍ വായുമലിനീകരണം മാറിയിട്ടുണ്ട്. എന്നാല്‍ 21-ാം നൂറ്റാണ്ടിലെ വായുമലിനീകരണം കുട്ടികളുടെ ശ്വാസകോശ വളര്‍ച്ച കുറയ്ക്കുന്നതായി സ്റ്റോക്ക്‌ഹോമിലെയും ലണ്ടനിലെയും പഠനങ്ങള്‍ കാണിക്കുന്നു. പ്രായപൂര്‍ത്തിയായവരില്‍ ചെറിയ ശ്വാസകോശങ്ങളും ആജീവനാന്ത ആരോഗ്യപ്രശ്‌നങ്ങളും ഇതുണ്ടാക്കുന്നുണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?