HEALTH

ലോക്‌ഡൗണ്‍ അതിജീവിച്ച പെണ്‍കുട്ടികളില്‍‌ അകാല മസ്തിഷ്ക വാർധക്യം; ആണ്‍കുട്ടികളേക്കാള്‍ മൂന്ന് വയസോളം കൂടുതലെന്ന് പഠനം

വെബ് ഡെസ്ക്

കോവിഡ് ലോക്‌ഡൗണിലൂടെ കടന്നുപോയവരില്‍ മസ്തിഷ്ക വാർധക്യം കൂടുതല്‍ അനുഭവപ്പെട്ടത് ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികള്‍ക്കെന്ന് പഠനം. സാമൂഹികമായ നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികളില്‍ സ്വാധീനം ചെലുത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ ദ ഗാർഡിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എംആർഐ സ്കാനുകളില്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും അകാല മസ്തിഷ്ക വാർധക്യത്തിന്റെ തെളിവുകള്‍ കണ്ടെത്തി. ലോക്‌ഡൗണിന് ശേഷം പെണ്‍കുട്ടികളുടെ തലച്ചോറിന് പ്രതീക്ഷിച്ചതിലും ശരാശരി 4.2 വയസ് കൂടുതലാണ്. ആണ്‍കുട്ടികളില്‍ ഇത് 1.4 വയസാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മാറ്റങ്ങള്‍ നെഗറ്റീവായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമോയെന്നതില്‍ വ്യക്തതയില്ല. എന്നാല്‍ പ്രായപൂർത്തിയായവരുടെ മാനസികാരോഗ്യത്തെ ഇത് ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും പ്രകടമായിരിക്കുന്ന മാറ്റം ഞെട്ടിച്ചതായാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേണിങ് ആൻഡ് ബ്രെയിൻ സയൻസസ് അറ്റ് ദ യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിന്റെ കോ ഡയറക്ടറായ പ്രൊഫസർ പെട്രീഷ്യ കുഹ്‌ല്‍ പറയുന്നത്.

എന്നാല്‍ ഗവേഷകർ ശേഖരിച്ച ഡാറ്റയുടെ അളവ് കുറവാണ് എന്നതാണ് മറ്റൊരു കാര്യം. ഒൻപതിനും 17നും ഇടയില്‍‌ പ്രായമുള്ള 160 പേരുടെ എംആർഐ സ്കാനുകളാണ് 2018ല്‍ ശേഖരിച്ചത്. സ്കൂള്‍ കാലഘട്ടത്തില്‍ എങ്ങനെയാണ് തലച്ചോറിന്റെ കോർട്ടെക്‌സ് സാധാരണയായി കനംകുറയുന്നതെന്ന് മനസിലാക്കുന്നതിന് വേണ്ടിയായിരുന്നു എംആർഐ സ്കാൻ ഉപയോഗിച്ചത്. 2021ലും 2022ലും ഇതേ സ്കാനുകള്‍ വീണ്ടും പരിശോധിക്കുകയും 12നും 16നും ഇടയില്‍ പ്രായമുള്ളവരുടെ എംആർഐ സ്കാനുകള്‍‌ ശേഖരിക്കുകയും ചെയ്തു.

ലോക്‌ഡൗണിന് മുൻപത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ആണ്‍കുട്ടികളുടെ തലച്ചോറിന്റെ ഒരുഭാഗത്ത് മാത്രമാണ് കോർട്ടിക്കല്‍ കനംകുറയുന്നതായി കണ്ടെത്തിയത്. പെണ്‍കുട്ടികളില്‍ തലച്ചോറിന്റെ രണ്ട് ഭാഗങ്ങളിലും ലോബുകളിലും ഇത് പ്രകടമാണ്.

കാഴ്ചയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗത്താണ് ആണ്‍കുട്ടികളിലും പെണ്‍‌കുട്ടികളിലും അകാലവാർധക്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. മസ്തിഷ്ക വാർധക്യം വൈജ്ഞാനിക പ്രകടനത്തെ ബാധിക്കുന്നുണ്ടോയെന്ന് മനസിലാക്കുന്നതിനായി കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് പെട്രീഷ്യ പറയുന്നത്.

ഉപമുഖ്യമന്ത്രിയായി ഉദയനിധിയെത്തുന്നു; സത്യപ്രതിജ്ഞ നാളെ വൈകിട്ട്

ഹസൻ നസ്‌റുള്ളയുടെ കൊലപാതകം: ആരാകും പകരക്കാരൻ? ഇസ്രയേല്‍ ലക്ഷ്യം ഇറാൻ?

ഐപിഎല്ലിൽ ആദ്യമായി 'മാച്ച് ഫീ'; സീസണില്‍ താരങ്ങള്‍ക്ക് ലഭിക്കുക ഒരു കോടി രൂപ വരെ

തലവന്‍ ഹസന്‍ നസറുള്ള കൊല്ലപ്പെട്ടു, ഇസ്രയേൽ ആക്രമണം സ്ഥിരീകരിച്ച് ഹിസ്ബുള്ള; പരമോന്നത നേതാവിനെ അതിസുരക്ഷ മേഖലയിലേക്ക് മാറ്റി ഇറാൻ

കത്തിജ്വലിച്ച് കാരിച്ചാൽ; തുടർച്ചയായി അഞ്ചാം നെഹ്‌റുട്രോഫി മാറോടണച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്