HEALTH

ഹൃദയത്തിന് പകരം ഇനി യന്ത്രം തുടിക്കും; ലോകത്ത് ആദ്യമായി കൃത്രിമ ഹൃദയം സ്ഥാപിക്കാനുള്ള ശസ്ത്രക്രിയ വിജയം, വിപ്ലവകരമെന്ന് വൈദ്യശാസ്ത്ര ലോകം

വെബ് ഡെസ്ക്

ലോകത്ത് ആദ്യമായി ഹൃദയത്തിനു പകരം ലോഹം കൊണ്ട് നിർമിച്ച കൃത്രിമ ഹൃദയം സ്ഥാപിക്കാനുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഓസ്‌ട്രേലിയയിലെ ടെക്‌സാസ് ഹേര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്. ക്ലിനിക്കല്‍ സ്‌റ്റേജ് മെഡിക്കല്‍ ഡിവൈസ് കമ്പനിയായ ബിവാകോര്‍ (BiVACOR) ന്റെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്. ടൈറ്റാനിയം കൊണ്ട് നിര്‍മ്മിച്ച ബൈവെന്‍ട്രിക്കല്‍ റോട്ടറി ബ്ലഡ് പമ്പ് ആണ് വെച്ചുപിടിപ്പിച്ചത്. ടോട്ടല്‍ ആര്‍ട്ടിഫിഷ്യല്‍ ഹേര്‍ട്ട് (ടിഎഎച്ച്) എന്നാണ് ഈ കൃത്രിമ ഹൃദയത്തിന് പേര് നല്‍കിയിരിക്കുന്നത്.

ടെക്‌സാസ് മെഡിക്കല്‍ സെന്ററിലെ സെന്റ്. ലൂക്‌സ് മെഡിക്കല്‍ സെന്ററിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയമായത്, ഈ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാണ്. വിപ്ലവകരായ മുന്നേറ്റമെന്നാണ് വൈദ്യശാസ്ത്ര ലോകം ശസ്ത്രക്രിയയെ വിശേഷിപ്പിച്ചത്. ലോകത്ത് മരണ നിരക്ക് ഏറ്റവും കൂടുതലുള്ളത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കാരണമാണ്. കൃത്രിമ ഹൃദയം മനുഷ്യ ശരീരത്തിനുള്ളില്‍ പ്രവര്‍ത്തിപ്പിച്ചു വിജയിക്കാന്‍ സാധിച്ചത് ഇത്തരം മരണങ്ങള്‍ കുറയ്ക്കുന്നതിലേക്ക് എത്തിച്ചേരാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

650 ഗ്രാം ഭാരം വരുന്ന ടൈറ്റാനിയം പമ്പാണ് 57കാരനായ രോഗിയുടെ ശരീരത്തിനുള്ളില്‍ വെച്ചു പിടിപ്പിച്ചത്. എട്ടു ദിവസം മുന്‍പാണ് ശസ്ത്രക്രിയ നടത്തിയത്. ശേഷം, ഒരാഴ്ച നിരീക്ഷണത്തില്‍ വെച്ചു. നേരത്തേയും കൃത്രിമ ഹൃദയങ്ങള്‍ വെച്ചുപിടിച്ചുള്ള ശസ്ത്രക്രിയകള്‍ നടന്നെങ്കിലും ഇവയെല്ലാം പരാജയമായിരുന്നു.

രക്തയോട്ടം നിയന്ത്രിക്കാന്‍ ഒരു സ്പിന്നിങ് ഡിസ്‌ക് ആണ് ഈ ശസ്ത്രക്രിയയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ പരീക്ഷണത്തിന് ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. ഈ രീതി നടപ്പിലാക്കാന്‍ സാധിക്കില്ല എന്നായിരുന്നു ചില ഡോക്ടര്‍മാര്‍ വിമര്‍ശിച്ചത്. എന്നാല്‍, കൃത്യമായി രക്തം പമ്പ് ചെയ്യാന്‍ സാധിക്കുന്ന സംവിധാനം ഉണ്ടാക്കിയാല്‍ വിജയകരമാകും എന്നാണ് കൃത്രിമ ഹൃദയം നിര്‍മ്മിച്ച കമ്പനിയായ ബിവാകോറിന്റെ സ്ഥാപകനും ചീഫ് ടെക്‌നിക്കല്‍ ഓഫീസറുമായ ഡാനിയല്‍ ടിംസ് അവകാശപ്പെട്ടത്. തന്റെ അവകാശവാദം ശരിയാണെന്ന് ശസ്ത്രക്രിയ വിജയമാക്കിയിതിലൂടെ അദ്ദേഹം തെളിയിച്ചു. ലോകത്തെ ഏറ്റവും മികച്ച ഹൃദ്രോഗ വിദഗ്ധരില്‍ ഒരാളായ ഡോ. ബില്ലി കോഹനും ടിംസിന് പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. അദ്ദേഹമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

ജൂലൈ 9-ന് നാലര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് നടത്തിയത്. ഒരു ശസ്ത്രക്രിയ വിജയമായതോടെ. പതിനഞ്ചോളം പേരെ ഈ വര്‍ഷത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കാന്‍ ആലോചനയുണ്ടെന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച പ്രൊ. ക്രിസ് ഹയ്‌വാര്‍ഡ് വ്യക്തമാക്കി.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ