HEALTH

മൈഗ്രെയ്‌ൻ കാപ്പികൊണ്ട് മാറുമോ? തലവേദനയുള്ളപ്പോൾ കാപ്പി കുടിക്കുന്നവര്‍ അറിയണം ഇക്കാര്യങ്ങള്‍

വെബ് ഡെസ്ക്

കടുത്തരീതിയിൽ പലരെയും അലട്ടുന്ന രോഗമാണ് മൈഗ്രെയ്ന്‍. അതികഠിനമായ തലവേദനയോടൊപ്പം ഓക്കാനം, ഛര്‍ദി, വെളിച്ചം കാണുമ്പോഴും ശബ്ദം കേള്‍ക്കുമ്പോഴുമുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് മൈഗ്രെയ്ന്റെ ലക്ഷണങ്ങള്‍. ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകളും സമ്മര്‍ദവും ചില ഭക്ഷണങ്ങളുമെല്ലാം മൈഗ്രെയ്‌ന് കാരണമാകുന്നു.

ചില ശ്വസനക്രിയകളിലൂടെ മൈഗ്രെയ്‌നില്‍നിന്നു നേരിയ തോതില്‍ മോചനം നേടാം. മൈഗ്രെയ്ന്‍ വേദനയില്‍ നിന്നും ആശ്വാസം നേടാന്‍ പലരും കോഫിയെയും ആശ്രയിക്കാറുണ്ട്. എന്നാല്‍ മൈഗ്രെയ്‌ൻ മാറ്റാൻ കോഫിക്ക് സാധിക്കുമോ?

കോഫി കുടിക്കുന്നത് മൈഗ്രെയ്നുള്ള ചികിത്സയല്ല. ചില സമയങ്ങളില്‍ കോഫി കുടിക്കുന്നതിലൂടെ തലവേദനയ്ക്ക് ആശ്വാസമാകാറുണ്ട്. ഇടയ്ക്കിടെ കഫീന്‍ ഉപയോഗിക്കുന്നതും മൈഗ്രെയ്ന്‍ വേദനയില്‍നിന്നു മിതമായ ആശ്വാസം നല്‍കാറുമുണ്ട്. പക്ഷേ ദിവസേന കോഫി കുടിക്കുന്നത് കഫീനിനോടുള്ള അസഹിഷ്ണുത വളര്‍ത്തുകയും പിന്നീട് മൈഗ്രെയ്ന്‍ വേദനയ്ക്ക് ആശ്വാസം നല്‍കാതിരിക്കുകയും ചെയ്യുന്നു.

തലച്ചോറിലുള്ള സ്വാഭാവിക പദാര്‍ത്ഥമായ അഡിനോസിന്റെ ഉയര്‍ന്ന അളവാണ് മൈഗ്രെയ്ന്‍ ഉണ്ടാക്കുന്നത്. മസ്തിഷ്‌ക വൈദ്യുത പ്രവര്‍ത്തനം കുറയ്ക്കുക, ഉറക്കത്തിന്റെ നിയന്ത്രണം തുടങ്ങിയ ആഘാതങ്ങള്‍ അഡിനോസിന്‍ ഉണ്ടാക്കുന്നു. ചില മസ്തിഷ്‌ക കോശങ്ങളിലെ പ്രതലങ്ങളില്‍ പ്രത്യക റിസപ്റ്റര്‍ തന്മാത്രകള്‍ പറ്റിപ്പിടിക്കുന്ന രീതിയിലാണ് അഡിനോസിന്‍ പ്രവര്‍ത്തിക്കുന്നത്. ഈ റിസപ്റ്ററിന്റെ പ്രവര്‍ത്തനത്തെ തടയാന്‍ കഫീനാകുന്നു. അതുകൊണ്ട് ചില രോഗികളില്ലെങ്കിലും കഫീന്‍ ആശ്വാസമായി പ്രവര്‍ത്തിക്കുന്നുണ്ട്.

എന്നാല്‍ കോഫി പോലുള്ള കഫീന്‍ ഉല്‍പ്പന്നങ്ങള്‍ ആഴ്ചയില്‍ രണ്ട് ദിവസം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പ്രത്യകിച്ചും കടുത്ത മൈഗ്രെയിന്‍ രോഗികളില്‍. അതുകൊണ്ട് മൈഗ്രയ്ന്‍ വേദനയുള്ളവര്‍ കോഫിയെ മാത്രം ആശ്രയിക്കാതെ ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം തേടേണ്ടതുണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?