HEALTH

അഞ്ചാം പനി അപകടകരം; ഒരാളില്‍നിന്ന് 18 പേര്‍ക്ക് രോഗം പകരാം: ലോകാരോഗ്യ സംഘടന

വെബ് ഡെസ്ക്

അഞ്ചാംപനി ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ അപകടത്തിലാക്കുന്നതായി ലോകാരോ​ഗ്യ സംഘടന. ഒരു കേസ് 12 മുതൽ 18 വരെ അണുബാധകളിലേക്ക് നയിച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. കഴിഞ്ഞ വർഷം രൂക്ഷമായ വൈറസ് വ്യാപനത്തിന് സമാനമായ സ്ഥിതിയാണ് ഈ വര്‍ഷമെന്നും യുഎൻ ആരോഗ്യ ഏജൻസി ചൂണ്ടിക്കാട്ടി.

2021ൽ ലോകമെമ്പാടും അഞ്ചാംപനി ബാധിച്ച് 90 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 128,000 മരണങ്ങളാണ് ആ വർഷം റിപ്പോർട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇരുപത്തിരണ്ട് രാജ്യങ്ങളിലായി വലിയ തോതിലുളള പ്രശ്നങ്ങളാണ് ഉണ്ടായത്. വാക്‌സിനേഷന്റെ അഭാവവമാണ് പ്രധാനമായും രോ​ഗ വ്യാപനം കൂടാനിടയായതെന്ന് യുഎൻ ആരോഗ്യ ഏജൻസി കണ്ടെത്തി.

2021ൽ ഏകദേശം 40 ദശലക്ഷം കുട്ടികൾക്കാണ് അഞ്ചാംപനി വാക്‌സിൻ ഡോസ് നഷ്‌ടമായത്. കോവിഡിനെതിരായ വാക്സിനുകൾ റെക്കോർഡ് സമയത്ത് വികസിപ്പിച്ചെടുക്കുകയും ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ കാമ്പെയ്‌നിൽ വിന്യസിക്കുകയും ചെയ്തപ്പോൾ, പതിവ് പ്രതിരോധ കുത്തിവെപ്പ് പരിപാടികളുടെ താളം തെറ്റിയിരുന്നു.

ദശലക്ഷക്കണക്കിന് കുട്ടികൾക്ക് മാരക രോഗങ്ങൾക്കെതിരായ ജീവൻ രക്ഷാ കുത്തിവെപ്പുകള്‍ നഷ്‌ടമായി എന്നാണ് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞത്. പ്രതിരോധ കുത്തിവെപ്പ് പരിപാടികള്‍ തിരികെ കൊണ്ടുവന്നാൽ തടയാവുന്ന രോഗമാണ് അഞ്ചാം പനിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്