WORLD

പാകിസ്താനില്‍ ഖനിത്തൊഴിലാളികള്‍ക്കുനേരെ വെടിവെപ്പ്; 20 പേർ കൊല്ലപ്പെട്ടു, ഏഴ് പേർക്ക് പരുക്ക്

കൊല്ലപ്പെട്ടവരില്‍ മൂന്നുപേരും പരുക്കേറ്റവരില്‍ നാലുപേരും അഫ്ഗാനിസ്താൻ സ്വദേശികളാണ്

വെബ് ഡെസ്ക്

പാകിസ്താനിലെ ദുകി ജില്ലയിലെ കല്‍ക്കരി ഖനിയില്‍ നടന്ന വെടിവെപ്പില്‍ 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരുക്കേറ്റു. രാജ്യാന്തര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് (എ പി) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പാകിസ്താനില്‍ ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ (എസ്‍സിഒ) ഉച്ചകോടി നടക്കാനിരിക്കെയാണ് സംഭവം. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

കല്‍ക്കരി ഖനിയില്‍ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് തോക്കുധാരികള്‍ കടന്നുചെല്ലുകയും വെടിവെക്കുകയുമായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥനായ ഹമയൂൻ ഖാൻ നാസിർ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ മൂന്നുപേരും പരുക്കേറ്റവരില്‍ നാലുപേരും അഫ്ഗാനിസ്താൻ സ്വദേശികളാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, ആക്രമണകാരികൾ ബലുചിസ്താൻ മേഖലയില്‍നിന്നുള്ളവരാണെന്നാണ് വിവരം.

കഴിഞ്ഞയാഴ്ച കറാച്ചി വിമാനത്താവളത്തിനു സമീപമുണ്ടായ ചാവേർ ആക്രമണത്തില്‍ രണ്ട് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ചൈനീസ് പൗരന്മാരെ ലക്ഷ്യമാക്കി ബലൂച് തീവ്രവാദികൾ മുൻപും ആക്രമണം നടത്തിയിട്ടുണ്ട്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍