WORLD

സിറിയയില്‍ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഐഎസ് ഭീകരാക്രമണം; 53 പേര്‍ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്

സിറിയയിലെ അല്‍ സോഖ്ന മേഖലയിലുണ്ടായ ഐഎസ് ഭീകരാക്രമണത്തില്‍ ഏഴ് സൈനികരുള്‍പ്പെടെ 53 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സിറിയയില്‍ ഐഎസ് നടത്തുന്ന വലിയ ഭീകരാക്രമണങ്ങളിലൊന്നാണ് വെള്ളിയാഴ്ചയുണ്ടായത്. അല്‍ സോഖ്ന പട്ടണത്തില്‍ ജനങ്ങള്‍ തിങ്ങിക്കൂടിയ സ്ഥലത്തായിരുന്നു ഐഎസ് ആക്രമണം. ബ്രിട്ടന്‍ ആസ്ഥാനമായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സും ആക്രമണം സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം സിറിയയിലുണ്ടായ മറ്റൊരു സ്ഫോടനത്തില്‍ നാല് അമേരിക്കന്‍ സെെനികര്‍ക്ക് പരുക്കേറ്റിരുന്നു. ഐഎസ് നേതാവിനായുള്ള തിരച്ചിലിനിടെയായിരുന്നു സ്ഫോടനം. ഏറ്റുമുട്ടലില്‍ ഐഎസ് നേതാവായ ഹംസ അൽ-ഹോംസിയെ സൈന്യം കൊലപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം സിറിയയിലെ ഭക്ഷണശാല കേന്ദ്രീകരിച്ചും ഐഎസ് ആക്രമണം നടത്തിയിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി സാധാരണക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. അതില്‍ 25 ലേറെ പേരെ വിട്ടയച്ചെങ്കിലും മറ്റുള്ളവരെ കുറിച്ച് വിവരമൊന്നും ഇല്ല.

ഐഎസ് ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട് സിറിയൻ സെെന്യം വ്യോമാക്രമണം ശക്തമാക്കി. സിറിയന്‍ സൈന്യത്തിന്റേയും റഷ്യന്‍ സൈന്യത്തിന്റേയും ഹെലികോപ്റ്ററുകൾ എന്നിവ ഉപയോഗിച്ചാണ് ഐഎസിന്റെ മരുഭൂമിയിലെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തുന്നത്. അതിനിടെയാണ് സാധാരക്കാരെയടക്കം ലക്ഷ്യമിട്ട് ഐഎസ് ആക്രമണം ശക്തമാക്കിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും