WORLD

അമേരിക്കയില്‍ കപ്പലിടിച്ച് പാലം തകർന്നു; ഇരുപതോളം പേർ നദിയില്‍, കപ്പൽ ജീവനക്കാരിൽ 22 ഇന്ത്യക്കാരും

വെബ് ഡെസ്ക്

അമേരിക്കയിലെ ബാല്‍ട്ടിമോറില്‍ കണ്ടെയ്‌നര്‍ കപ്പലിടിച്ച് പാലം തകര്‍ന്നു. പടാപ്‌സ്‌കോ നദിയുടെ മുകളിലൂടെയുള്ള പാലമാണ് തകര്‍ന്നത്. പാലത്തിലുണ്ടായിരുന്ന ഇരുപതോളം പേരും നിരവധി വാഹനങ്ങളും നദിയില്‍ വീണതായി ബാല്‍ട്ടിമോര്‍ ഫയര്‍ ഡിപ്പാർട്ട്മെന്റ് വക്താവ് കെവിന്‍ കാർട്ട്റൈറ്റിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ ദ ഗ്വാർഡിയന്‍ റിപ്പോർട്ട് ചെയ്തു.

അതേസമയം, സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിയായ സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെതാണ് കപ്പല്‍. യുഎസില്‍ നിന്ന് ശ്രീലങ്കയിലേക്കായിരുന്നു കപ്പലിന്റെ യാത്ര. കപ്പലിലെ 22 ജീവനക്കാര്‍ ഇന്ത്യക്കാരാണെന്നു ഷിപ്പിങ് കമ്പനി അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിലാണ് കപ്പലിടിച്ച് അപകടമുണ്ടായത്. പാലം മുഴുവനായി നദിയില്‍ വീഴുന്ന ദൃശ്യങ്ങള്‍ ഇതിനകം തന്നെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് പാലത്തിന്റെ ഇരുഭാഗങ്ങളിലെയും ഗതാഗതം നിയന്ത്രിക്കുകയും വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തതായി മാരിലാന്‍ഡ് ഗതാഗത വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും