WORLD

ലഷ്‌കർ നേതാവിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം തടഞ്ഞ് ചൈന ; ഇരട്ടത്താപ്പെന്ന് ഇന്ത്യ

തുടർച്ചയായി നാലാം തവണയാണ് ഭീകരരെ കരിമ്പട്ടികയിൽ പെടുത്താനുള്ള നീക്കം ചൈന തടയുന്നത്

വെബ് ഡെസ്ക്

പാകിസ്താനിലെ ലഷ്‌കർ ഇ തയ്ബ നേതാവ് ഷാഹിദ് മഹ്മൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം തടഞ്ഞ് ചൈന. 1267 അൽ ഖ്വയ്ദ ഉപരോധ സമിതിയുടെ പരിധിയിൽ മഹമൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെയും അമേരിക്കയുടെയും നീക്കമാണ് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ ചൈന തടഞ്ഞത്. തുടർച്ചയായി നാലാം തവണയാണ് ഭീകരരെ കരിമ്പട്ടികയിൽ പെടുത്താനുള്ള നീക്കം ചൈന തടയുന്നത്. ചൈനയുടെ ഇത്തരം ഇരട്ടത്താപ്പുകള്‍ സമിതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.

തുടർച്ചയായി നാലാം തവണയാണ് ഭീകരരെ കരിമ്പട്ടികയിൽ പെടുത്താനുള്ള നീക്കം ചൈന തടയുന്നത്.

ഈ വർഷം ജൂണിൽ യുഎൻ രക്ഷാസമിതിയുടെ 1267 അൽ-ഖ്വയ്ദ ഉപരോധ സമിതിക്ക് കീഴിൽ പാകിസ്താൻ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെയും യുഎസിന്റെയും സംയുക്ത നിർദേശം അവസാന നിമിഷം ചൈന തടഞ്ഞിരുന്നു. ലഷ്‌കര്‍ ഇ തയ്ബ തലവനും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരനുമാണ് മക്കി. ഇന്ത്യയും അമേരിക്കയും ആഭ്യന്തര നിയമപ്രകാരം മക്കിയെ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിൽ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ്ന്റെ മുതിർന്ന നേതാവ് അബ്ദുൾ റൗഫ് അസ്ഹറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള യുഎസിന്റെയും ഇന്ത്യയുടെയും നിർദേശവും ചൈന തടഞ്ഞു. അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനും ആസ്തി മരവിപ്പിക്കാനും യാത്രാ നിരോധനത്തിനും ആയുധ ഉപരോധത്തിനും വിധേയനാക്കാനുമുള്ള ഇന്ത്യയുടെയും അമേരിക്കയുടെയും നിർദേശമാണ് ചൈന തടഞ്ഞത്. 26/11 മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ലഷ്‌കർ ഇ തയ്ബ ഭീകരൻ സാജിദ് മിറിനെതിരായ നീക്കവും സെപ്റ്റംബറിൽ ചൈന തടഞ്ഞു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കർ ഇ തയ്ബയുടെ മുതിർന്ന അംഗമാണ് മിർ. 2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിൽ പ്രതിയാണ് മിർ.

2008ലെ മുംബൈ ഭീകരാക്രണക്കേസിലെ മുഖ്യപ്രതികളിൽ ഒരാളാണ് മഹ്മൂദ്.

ഭീകര സംഘടനയായ ലഷ്‌കർ ഇ തയ്ബയിലെ മുതിർന്ന അംഗമാണ് മഹ്മൂദ്. 2016 ഡിസംബറിലാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് മഹ്മൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. 2008ലെ മുംബൈ ഭീകരാക്രണക്കേസിലെ മുഖ്യപ്രതികളിൽ ഒരാളാണ് മഹ്മൂദ്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍