WORLD

ക്രിസ്റ്റഫർ കൊളംബസിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി; അഞ്ച് നൂറ്റാണ്ട് നീണ്ട ദുരൂഹതയ്ക്ക് അവസാനം, അന്ത്യവിശ്രമം സെവ്വിയ്യ കത്തീഡ്രലില്‍ തന്നെ

1506ലാണ് കൊളംബസ് അന്തരിക്കുന്നത്. കൊളംബസ് അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണെന്ന് കണ്ടെത്തുന്നതില്‍ ഗവേഷകർ പ്രതിസന്ധി നേരിട്ടിരുന്നു

വെബ് ഡെസ്ക്

സ്പെയിനിലെ സെവിയ്യയിലുള്ള കത്തീഡ്രല്‍ ഓഫ് സെന്റ് മേരി ഓഫ് ദി സീയില്‍ (സെവിയ്യ കത്തീഡ്രല്‍) നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ പ്രശസ്ത നാവികനായ ക്രിസ്റ്റഫർ കൊളംബസിന്റേതാണെന്ന് സ്ഥിരീകരിച്ചു. രണ്ട് പതിറ്റാണ്ട് നീണ്ട ഗവേഷണത്തിലൊടുവിലാണ് ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്തലുണ്ടായിരിക്കുന്നത്. ഡെയിലി എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ അഞ്ച് നൂറ്റാണ്ട് നീണ്ട ദുരൂഹതയ്ക്കാണ് അവസാനമായിരിക്കുന്നത്.

1506ലാണ് കൊളംബസ് അന്തരിക്കുന്നത്. കൊളംബസ് അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണെന്ന് കണ്ടെത്തുന്നതില്‍ ഗവേഷകരും ചരിത്രകാരന്മാരും പ്രതിസന്ധി നേരിട്ടിരുന്നു. മരണശേഷം കൊളംബസിന്റെ മൃതദേഹം പലസ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുള്ളതായാണ് റിപ്പോർട്ടുകള്‍.

കൊളംബസിന്റെ ഡിഎൻഎയും അദ്ദേഹത്തിന്റെ പിൻഗാമികളുടേയും ബന്ധുക്കളുടേയും ഡിഎൻഎയുമായി താരതമ്യം ചെയ്താണ് ഗവേഷകർ നിഗമനത്തിലെത്തിയിരിക്കുന്നത്.

പുതിയ സാങ്കേതികവിദ്യകളുടെ സാഹയത്തോടെ ഇക്കാലത്ത് സ്ഥിരീകരണം സാധ്യമാണ്. അതിനാല്‍ സെവിയ്യയില്‍ കണ്ടത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ കൊളംബസിന്റേതാണെന്ന് സ്ഥിരീകരിക്കാൻ കഴിയുമെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഫോറൻസിക്ക് സയന്റിസ്റ്റായ മിഗുവേല്‍ ലോറന്റെ പറയുന്നു.

സെവിയ്യ കത്തീഡ്രലിലെ ശവകുടീരത്തിലുള്ള കൊളംബസിന്റെ അവശിഷ്ടങ്ങളാണെന്ന് പല ചരിത്രകാരന്മാരും വിശ്വസിച്ചിരുന്നു. എന്നാല്‍, 2003ല്‍ മാത്രമാണ് ലോറന്റേയ്ക്കും ചരിത്രകാരനായ മാർഷ്യല്‍ കാസ്ട്രോയ്ക്കും ശവകുടീരം തുറക്കാനും എല്ലുകള്‍ വീണ്ടെടുക്കാനും സാധിച്ചത്.

എല്ലുകള്‍ ഇരുവരും ശേഖരിച്ച സമയത്ത് ഡിഎൻഎ പരിശോധന ഇന്നത്തെപോലെ പുരോഗമിച്ചിരുന്നില്ല. കൊളംബസിന്റെ സഹോദരൻ ഡിയേഗോയുടേയും മകൻ ഹെർണാണ്ടോയുടേയും ഡിഎൻഎകളാണ് പരിശോധനയ്ക്കായി ഉപയോഗിച്ചത്. ഇരുവരേയും സംസ്കരിച്ചിരിക്കുന്നതും സെവിയ്യ കത്തീഡ്രലിലാണ്.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്