WORLD

മടങ്ങിയെത്തി ഇമ്രാൻ ഖാൻ; പൂക്കൾ വർഷിച്ച് പ്രവർത്തകർ

വെബ് ഡെസ്ക്

പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീക് ഇ ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാൻ അൽ ഖാദിർ ട്രസ്റ്റ് കേസിൽ ജാമ്യം ലഭിച്ച് വീട്ടിൽ തിരിച്ചെത്തി. വാഹനത്തിൽ പൂക്കൾ വർഷിച്ചും ഡ്രമ്മിന്റെ അകമ്പടിയോടെയുമാണ് സമാൻ പാർക്കിലെ വസതിയിലേക്ക് ഇമ്രാനെ പിടിഐ പ്രവർത്തകർ സ്വാഗതം ചെയ്തത്. എന്നാൽ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച ശേഷം സുരക്ഷയുമായി ബന്ധപ്പെട്ട് അഭിഭാഷക സംഘവുമായി മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ഇമ്രാൻ വീട്ടിലേക്ക് പുറപ്പെട്ടത്.

കിഴക്കൻ നഗരമായ ലാഹോറിലെ വീട്ടിലേക്ക് പോകുമ്പോൾ ഇമ്രാൻ ഒരു വീഡിയോ പ്രസ്താവനയും ഇറക്കുകയുണ്ടായി. കോടതിയിൽ നിന്ന് പുറത്തു കടക്കാതെ ഇരിക്കാനായി ഇസ്ലാമാബാദ് പോലീസ് നിരവധി തന്ത്രങ്ങൾ പ്രയോഗിച്ചെന്നായിരുന്നു ഇമ്രാൻ വീഡിയോയിലൂടെ ആരോപിച്ചത്. ഇമ്രാന്റെ അറസ്റ്റിനെ തുടർന്ന് രാജ്യത്തുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത് സർക്കാരിന് വലിയ തിരിച്ചടിയാണ് നൽകിയത്. അഴിമതി, തീവ്രവാദം, രാജ്യദ്രോഹം, മതനിന്ദ എന്നീ കുറ്റങ്ങൾ ആരോപിക്കപ്പെട്ട് കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇമ്രാൻ പുറത്തായത്. അതിനുശേഷം നിരവധി കേസുകൾ ഖാന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ എല്ലാ ആരോപണങ്ങളും ഇമ്രാൻ നിഷേധിക്കുകയും അവയെല്ലാം രാഷ്ട്രീയ പ്രേരിതം മാത്രമാണെന്ന് പറയുകയും ചെയ്തിരുന്നു.

ഇമ്രാൻ ഖാനും മറ്റു മന്ത്രിമാരും ബ്രിട്ടനിലെ നാഷണൽ ക്രൈം ഏജൻസി (എൻസിഎ) സർക്കാരിന് അയച്ച 5000 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ടാഴ്ചത്തെ ജാമ്യം വെള്ളിയാഴ്ചയാണ് ഇസ്ലാമാബാദ് ഹൈക്കോടതി അനുവദിച്ചത്. അഴിമതി, തീവ്രവാദം, രാജ്യദ്രോഹം, മതനിന്ദ എന്നീ കുറ്റങ്ങൾ ആരോപിക്കപ്പെട്ട് കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇമ്രാൻ പുറത്തായത്. അതിനുശേഷം നിരവധി കേസുകൾ ഖാന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ എല്ലാ ആരോപണങ്ങളും ഇമ്രാൻ നിഷേധിക്കുകയും അവയെല്ലാം രാഷ്ട്രീയ പ്രേരിതം മാത്രമാണെന്ന് പറയുകയും ചെയ്തിരുന്നു.

ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് രാജ്യത്തുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത് സർക്കാരിന് വലിയ തിരിച്ചടിയാണ് നൽകിയത്. അറസ്റ്റിന് പിന്നാലെ രാജ്യത്തെ വിവിധ നഗരങ്ങളിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധക്കാർ വാഹനങ്ങളുടെ ടയറുകൾ കത്തിക്കുകയും സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?