WORLD

'പലസ്തീൻ ജനതക്ക് വേണ്ടി': പേജർ ആക്രമണത്തിൽ തിരിച്ചടിച്ച് ഹിസ്ബുള്ള, വടക്കൻ ഇസ്രയേലിലേക്ക് തൊടുത്തത്‌ 140 റോക്കറ്റുകൾ

വെബ് ഡെസ്ക്

തെക്കൻ ലെബനൻ ഇസ്രയേൽ നടത്തിയ തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നാലെ തിരിച്ചടിച്ച് ഹിസ്ബുള്ള. ഇസ്രയേലിലേക്ക് കുറഞ്ഞത് 140 റോക്കറ്റുകളെങ്കിലും തൊടുത്തതായി ഹിസ്ബുള്ള പറഞ്ഞു. വടക്കൻ ഇസ്രയേലിലെ സൈനിക സൈറ്റുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ലെബനനിൽ നിന്ന് വടക്കൻ ഇസ്രയേലിലേക്ക് വ്യോമാക്രമണം നടന്നതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു.

ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് റോക്കറ്റുകൾ തൊടുത്തതെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. പലസ്തീൻ ജനതയുടെ ധീരവും മാന്യവുമായ ചെറുത്തുനിൽപ്പിന് പിന്തുണ നൽകുന്നതിനൊപ്പം, തെക്കൻ ലെബനനിലെ ഇസ്രയേൽ സൈന്യത്തിൻ്റെ ഏറ്റവും പുതിയ ആക്രമണങ്ങൾക്കെതിരായ തിരിച്ചടിയുമാണ് ആക്രമണമെന്നും ഇറാൻ പിന്തുണയുള്ള സായുധസംഘം അറിയിച്ചു.

യോവ് ബാരക്കിലെയും കിലയിലെ വ്യോമ, മിസൈൽ പ്രതിരോധ ആസ്ഥാനത്തെയും ഇസ്രായേലിൻ്റെ മിസൈൽ, പീരങ്കി ബറ്റാലിയൻ എന്നിവയെയും ലക്ഷ്യമിട്ടതായി ഹിസ്ബുള്ള അറിയിച്ചു. ബെരിയയിലെ വ്യോമ പ്രതിരോധ മിസൈൽ താവളവും ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഉത്തര ഇസ്രയേലിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

നിരവധി സ്ഥലങ്ങളിൽ സൈറണുകൾ സജീവമാക്കിയിട്ടുണ്ട്. ആളപായമില്ലെന്നും ജനവാസ കേന്ദ്രങ്ങളിൽ ആഘാതമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മെറോം ഹഗലിൽ റീജിയണൽ കൗൺസിൽ പറഞ്ഞു. എന്നാൽ കുറഞ്ഞത് ഒരാൾക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്തിൻ്റെ നോർത്തേൺ കമാൻഡിന് കീഴിൽ പ്രവർത്തിക്കുന്ന ഇസ്രയേലിൻ്റെ 188-ാമത് കവചിത ബ്രിഗേഡിൻ്റെ ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ഹിസ്ബുള്ളയുടെ ആദ്യ ആക്രമണം. റോക്കറ്റുകൾ ചെന്നുപതിച്ച ആഘാതത്തിൽ സഫേദിൽ കാട്ടുതീ ഉണ്ടായിട്ടുണ്ട്. ടെലഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഇസ്രയേൽ പോലീസ് അറിയിച്ചു.

തൻ്റെ രാജ്യം യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും, തങ്ങൾക്ക് സുരക്ഷിതമായും സമാധാനത്തോടെയും ജീവിക്കാൻ അർഹതയുണ്ടെന്നും ഇസ്രയേൽ പ്രസിഡൻ്റ് ഐസക് ഹെർസോഗ് പറഞ്ഞു. “ഞങ്ങൾക്ക് ഈ യുദ്ധം വേണ്ടായിരുന്നു. ഞങ്ങൾക്ക് യുദ്ധം ആവശ്യമില്ല - ഇന്നല്ല, ഒരിക്കലും. എന്നാൽ ഏതൊരു രാജ്യത്തിൻ്റെയും ഏറ്റവും അടിസ്ഥാനപരമായ അവകാശങ്ങൾക്ക് ഞങ്ങൾ അർഹരാണ്. ഞങ്ങളുടെ മക്കളെയും പെൺമക്കളെയും വീട്ടിലേക്ക് തിരികെ കൊണ്ടുവരാനും, ബന്ദികൾക്ക് അവരുടെ കുടുംബങ്ങളിലേക്ക് തിരികെയെത്താനും, വടക്ക്, തെക്ക് മേഖലകളിൽ നിന്ന് കുടിയിറക്കപ്പെട്ട പൗരന്മാർക്ക് അവരുടെ വീടുകളിലേക്കും സ്കൂളുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും മടങ്ങിയെത്താനും, മറ്റേതൊരു ആളുകളെയും പോലെ സമാധാനത്തിലും സുരക്ഷിതത്വത്തിലും സമാധാനത്തിലും ജീവിക്കാനും ഞങ്ങൾ അർഹരാണ്,” അദ്ദേഹം എക്‌സിൽ കുറിച്ചു.

'പ്രാദേശിക രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നു'; ഗുരുതര ആരോപണങ്ങളുമായി കനേഡിയൻ ഇന്റലിജൻസ് റിപ്പോർട്ട്

അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് മലയാളത്തിന്റെ ശ്രദ്ധാജ്ഞലി

'കലങ്ങിയ പൂരം തെളിയുന്നില്ല'; സര്‍ക്കാരിന്റെ അന്വേഷണത്തിന്റെ പേരിലും വിവാദം, വിവരാവകാശത്തിന് മറുപടി നല്‍കിയ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

സുബ്ബലക്ഷ്മിയാകാൻ കൊതിച്ചു, അഭിനേത്രിയാക്കിയത് തോപ്പില്‍ ഭാസി; വട്ടപ്പൊട്ടിലൊരു പൊന്നമ്മക്കാലം

മകന് വിഷം വാരിക്കൊടുത്ത ദേവൂട്ടി, മരിച്ച മകനെയോര്‍ത്ത് ചങ്ങലയില്‍ക്കിടന്ന ഭാഗീരഥി; പൊന്നമ്മയെ അനശ്വരയാക്കുന്ന കവിയൂര്‍ അമ്മഭാവങ്ങള്‍