WORLD

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; ഇറാനില്‍ മൂന്ന് പേരെ കൂടി തൂക്കിലേറ്റി

വെബ് ഡെസ്ക്

കഴിഞ്ഞ വർഷം രാജ്യവ്യാപകമായി നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് പേരെ ഇറാൻ ഭരണകൂടം തുക്കിലേറ്റി. മജിദ് കസെമി, സാലിഹ് മിർഹാഷെമി, സയീദ് യഗൂബി എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. നവംബറിൽ ഇസ്ഫഹാനിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് മൂവരും ശിക്ഷിക്കപ്പെട്ടത്. വധശിക്ഷ നടപ്പിലാക്കുന്നതിന് എതിരെ മനുഷ്യാവകാശ സംഘടനകളുടെ എതിർപ്പ് നിലനിൽക്കെയാണ് ഇറാൻ ഭരണകൂടത്തിന്റെ നടപടി.

ക്രൂരമായ പീഡനങ്ങള്‍ക്കും വിചാരണകള്‍ക്കും ശേഷമാണ് മൂന്നുപേരെയും തൂക്കിലേറ്റിയതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. ഇവര്‍ക്കെതിരെയുള്ള കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഇറാനിയന്‍ അധികാരികള്‍ പരാജയപ്പെട്ടിരുന്നു. എന്നിട്ടും ഇവര്‍ക്കെതിരെ വധശിക്ഷ വിധിച്ചതിനെ എതിര്‍ത്താണ് മനുഷ്യാവകാശ സംഘടനകൾ രംഗത്തുവന്നത്.

തൂക്കിലേറ്റപ്പെട്ട സാലിഹ് മിര്‍ഹാഷെമി, മജിദ് കസെമി, സയീദ് യാക്കൂബി

അമേരിക്ക ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഇറാന്‍ പറയുന്നതനുസരിച്ച് മൂന്ന് പേര്‍ക്കും അവരുടെ നിരപരാധിത്വം തെളിയിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു. ജനുവരിയിലാണ് ഇവര്‍ക്കെതിരെ വധശിക്ഷ വിധിക്കുന്നത്. ഇവരുടെ ശിക്ഷ സുപ്രീം കോടതി ശരിവച്ചതായി കഴിഞ്ഞയാഴ്ച അധികൃതർ അറിയിച്ചു. ‘മാഹരീബെ’ അല്ലെങ്കിൽ ‘ദൈവത്തിനെതിരായ യുദ്ധം’ എന്ന് കുറ്റമാണ് മൂവർക്കുമെതിരെ ചുമത്തിയത്.

ഇറാനിലെ മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയുടെ മരണത്തെ തുടർന്നാണ് ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങൾ ആരംഭിച്ചത്. മതനിന്ദ ആരോപിച്ച് വധശിക്ഷ നടത്തുന്ന ഇറാൻ ഭരണകൂടത്തിന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ വര്‍ഷം 582 പേരാണ് ഇറാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 2015 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. 333 പേരെയാണ് 2015 ല്‍ മാത്രം വധശിക്ഷ നടപ്പിലാക്കിയ്. ഈ വര്‍ഷം മാത്രം ഇതുവരെ 220 വധശിക്ഷകളാണ് നടപ്പിലാക്കിയത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?