WORLD

ഇസ്രയേലില്‍ ദേശീയ അടിയന്തരാവസ്ഥ, മരണസംഖ്യ ഉയരുന്നു

വെബ് ഡെസ്ക്

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രയേൽ. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹമാസും ഇസ്രയേലും തമ്മിലുള്ള പോരാട്ടത്തില്‍ നാൽപ്പതിലധികം പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ഇസ്രയേലിന് നേരയുണ്ടായ അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഹമാസ് പ്രവര്‍ത്തകര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറുകയും റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയെന്നും അദ്ദേഹം വിശദീകരിച്ചു.

ഹമാസ് പ്രവര്‍ത്തകര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറുകയും റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയെന്നും ഇസ്രായേല്‍

സംഘര്‍ഷം രൂക്ഷമായകിന് പിന്നാലെ തന്നെ ഗാസ മുനമ്പിൽ നിന്ന് 80 കിലോമീറ്റർ പരിധിയിൽ ഇസ്രയേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലി സൈനികരെ ഹമാസ് പിടികൂടി ഗാസ മുനമ്പിലേക്ക് കൊണ്ടുപോയെന്നും ഇസ്രയേലിലെ സ്‌ഡെറോട്ടിലെ പോലീസ് സ്‌റ്റേഷൻ നിയന്ത്രണം ഹമാസ് പിടിച്ചെടുത്തതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ ആയിരുന്നു പ്രഖ്യാപനം.

കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈനിക നടപടിയില്‍ നാലു പലസ്തീനികൾ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഹമാസിന്റെ വലിയ ആക്രമണം ഉണ്ടായത്. ‘ഓപറേഷൻ അൽ-അഖ്സ ഫ്ളഡ്’ എന്ന പേര് പ്രഖ്യാപിച്ചായിരുന്നു ഹമാസിന്റെ നടപടി. അൽ ഖസ്സാം ബ്രിഗേഡ്സ് എന്ന ഹമാസിന്റെ സൈനിക വിഭാഗമാണ് ആക്രമണത്തിന് നേതൃത്വം നൽകുന്നത്. അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രായേലും യുദ്ധ പ്രഖ്യാപനവുമായി രംഗത്തെത്തി. ‘ഓപ്പറേഷൻ അയൺ സ്വാർഡ്’ എന്ന പേരിലാണ് ഇസ്രായേൽ പ്രത്യാക്രമണം.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?