WORLD

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സഈദിന്റെ മകൻ കൊല്ലപ്പെട്ടതായി സൂചന: തട്ടിക്കൊണ്ടുപോയത് അജ്ഞാത സംഘം

കാറിലെത്തിയ ഒരു സംഘം പെഷവാറിൽനിന്നാണ് 27 ന് കമാലുദ്ദീൻ സഈദിനെ തട്ടിക്കൊണ്ടുപോയത്

വെബ് ഡെസ്ക്

ലതീവ്രവാദസംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ സഹസ്ഥാപകൻ ഹാഫിസ് സഈദിന്റെ മകൻ കമാലുദ്ദീൻ സഈദ് കൊല്ലപ്പെട്ടതായി സൂചന. രണ്ട് ദിവസം മുൻപ് കാണാതായ കമാലുദ്ദീനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നത്. കാറിലെത്തിയ ഒരു സംഘം പെഷവാറിൽനിന്ന് 27 ന് കമാലുദ്ദീൻ സഈദിനെ തട്ടിക്കൊണ്ടുപോയത്.

പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് കമാലുദ്ദീന്റെ വിവരങ്ങളൊന്നും കണ്ടത്താൻ കഴിഞ്ഞിട്ടില്ലെന്ന് അവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി ലഷ്‌കർ-ഇ-ത്വ യ്ബ പ്രവർത്തകരുടെ ദുരൂഹകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് കമാലുദ്ദീന്റെ തിരോധാനം. പാകിസ്താൻ പൗരനും മുംബൈ 26/11 ഭീകരാക്രമണത്തിന്റെ സൂത്രധാരനുമാണ് കമാലുദീന്റെ പിതാവ് ഹാഫിസ് സയീദ്.

ലഷ്‌കർ പ്രവർത്തകരുടെ തുടർച്ചയായ കൊലപതകങ്ങളുടെ പശ്ചാത്തലത്തിൽ അതീവ ഗൗരവത്തോടെയാണ് സംഘടനയും ഐഎസ്‌ഐയും ഇക്കാര്യങ്ങൾ വീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ട്. സംഘടനയിലെ പ്രമുഖ പുരോഹിതനായ മൗലാന സിയാവുർ റഹ്മാൻ കറാച്ചിയിലെ ഗുലിസ്ഥാൻ-ഇ-ജൗഹറിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വെടിയേറ്റ് മരിച്ചിരുന്നു. പിന്നാലെ സുരക്ഷാ കണക്കിലെടുത്ത് പാക്കിസ്ഥാനിലെ ഒരു ഡസനിലധികം ലഷ്കർ പ്രവർത്തകരെയും അനുഭാവികളെയും ഐഎസ്‌ഐ സുരക്ഷിതകേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്.

പാർക്കിൽ സായാഹ്‌ന സവാരി നടത്തുന്നതിനിടെയാണ് അജ്ഞാതരായ രണ്ട് പേർ മൗലാന സിയാവുർ റഹ്മാന് നേരെ നിരവധി തവണ വെടിയുതിർത്തത്. സെപ്റ്റംബറിൽ മാത്രം നടന്ന ഇത്തരത്തിലുള്ള മൂന്നാമത്തെ കൊലപാതകമാണിത്. ഈ കൊലപാതകത്തിന് പിന്നാലെ ലഷ്‌കറിന്റെ രണ്ടാം കമാൻഡറായ കമാലുദ്ദീന്റെ സഹോദരൻ തൽഹയുടെ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരായ ഭീകര ഓപ്പറേഷനുകൾക്ക് മേൽനോട്ടം വഹിക്കുന്നത് തൽഹയാണ്. 2019 ൽ ലാഹോറിൽ വച്ച് തൽഹയ്ക്കുനേരെയുണ്ടായ ആക്രമണത്തിൽനിന്ന് അദ്ദേഹം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

തൽഹയെ ഹാഫിസ് സഈദിന്റെ പിൻഗാമിയായി ഉയർത്തിയതും ലഷ്കറിന്റെ സാമ്പത്തിക കാര്യങ്ങളിൽ അദ്ദേഹത്തിന്റെ നിയന്ത്രണം വന്നതും ചില ലഷ്‌കർ-ഇ-ത്വയ്ബ പ്രവർത്തകരെ ചൊടിപ്പിച്ചിരുന്നതായി അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെ സംഘടനക്കുള്ളിൽ ആഭ്യന്തര കലാപം നടന്നതായും റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ കമാലുദ്ദീനെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത കിംവദന്തി മാത്രമാണെന്നാണ് ഇന്ത്യയുടെ പ്രതികരണം. ഐഎസ്‌ഐയുടെ സുരക്ഷിത കേന്ദ്രത്തിലേക്ക് കമാലുദ്ദീനെ മാറ്റിയിരിക്കാമെന്നാണ് കരുതുന്നതെന്നും ഇന്ത്യയിലെ ഉറവിടങ്ങൾ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍