WORLD

പെഷവാർ ഭീകരാക്രമണത്തിൽ മരണം 87; ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് താലിബാന്‍

വെബ് ഡെസ്ക്

പാകിസ്താനിലെ പെഷവാറിൽ മുസ്ലീംപള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മരണം 87 ആയി. നൂറിലേറെ പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ . രാത്രി വൈകിയും രക്ഷാ പ്രവർത്തനം തുടരുകയാണ്. പോലീസ് ആസ്ഥാനത്തിന് അകത്തുള്ള പള്ളിയിലാണ് ചാവേർ ആക്രണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാൻ ഏറ്റെടുത്തു.

തെഹരിഖ്- ഇ-തിലിബാൻ പാകിസ്താൻ കമാന്‍ഡര്‍ സര്‍ബക്കഫ് മൊഹമ്മദ് ട്വിറ്റര്‍ വഴിയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാർഥനയ്ക്കായി വിശ്വാസികൾ പള്ളിയിലെത്തിയ സമയത്തായിരുന്നു സ്ഫോടനം നടന്നത്. പോലീസുകാരാണ് ആക്രമണത്തിന് ഇരയായവരിൽ ഭൂരിഭാഗവും.

തെഹരിഖ്- ഇ-തിലിബാൻ പാകിസ്താൻ കമാന്‍ഡര്‍ സര്‍ബക്കഫ് മൊഹമ്മദ് ട്വിറ്റര്‍ വഴിയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.

പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം പെഷവാറിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ്. മുഖ്യമന്ത്രിയുടെ വസതിയടക്കം നിരവധി ഔദ്യോഗിക വസതികള്‍ ഉള്ള സ്ഥലമാണ് പെഷവാര്‍ പോലീസ് ലൈന്‍. ഗവര്‍ണറുടെ വസതിയും നിയമസഭാ മന്ദിരവും സ്‌ഫോടനം നടന്നതിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ദുരന്തത്തില്‍ അനുശോചനമറിയിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.

300 ഓളം പേരെ ഉൾക്കൊള്ളാനാവുന്ന വലിയ ഹാളാണ് പള്ളിയുടേത്. ഈ പ്രധാന ഹാൾ സ്ഫോടനത്തിൽ പൂർണമായും തകർന്നു. പ്രാർഥനയ്ക്കിടെ ചാവേറായെത്തിയ ആൾ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടസമയത്ത് 400 ഓളം പോലീസുകാർ സമീപ പ്രദേശങ്ങളിൽ ഉണ്ടായിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്